കാഞ്ഞിരപ്പള്ളി: പൂതക്കുഴി - പട്ടിമറ്റം റോഡ് 43 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതിനുള്ള നടപടികൾ ഡിസംബർ പത്തിനുള്ളിൽ ആരംഭിക്കുമെന്ന് പഞ്ചായത്തംഗം പി.എ. ഷെമീർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ബാർജറിന്റെ സഹായത്തോടെ മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് പടപ്പാടി തോടിന്റെ ആഴം വർധിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. കിഴക്കൻ മേഖലയിൽ ആദ്യമായാണ് ബാർജറിന്റെ സഹായത്തോടെ തോട് വൃത്തിയാക്കുന്നത്.
ദേശീയപാത 183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെഎംഎ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമിക്കുന്നത്. പടപ്പാടി തോട്ടിൽ ചെക്ക് ഡാം ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പൂർത്തീകരിച്ചും നിലവിലെ പൂതക്കുഴി - പട്ടിമറ്റം റോഡിന്റെ ഉയരം മൂന്ന് അടി കൂടി വർദ്ധിപ്പിച്ചുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പൂതക്കുഴി - പട്ടിമറ്റം റോഡ് നവീകരണം: പടപ്പാടി തോടിന്റെ ആഴം വർധിപ്പിക്കൽ ആരംഭിച്ചു
10:32 PM Nov 27, 2022 | Deepika.com