പാലക്കാട്: വാളയാർ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി. അഡ്വ.അനൂപ് കെ. ആന്റണിയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതിൽ ആശങ്കയുണ്ടെന്ന് വാളയാർ പെണ്‍കുട്ടികളുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ കുടുംബത്തിന് പറയാനുള്ളത് കേൾക്കാനോ അന്വേഷിക്കാനോ തയാറാകാത്ത പ്രോസിക്യൂട്ടറാണ് അനൂപ് ആന്റണി.
ക്രൈംബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സിബിഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചു. ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിനു നീതി കിട്ടില്ലെന്നും ഈ പ്രോസിക്യൂട്ടറിൽ കുടുംബത്തിന് വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു.
പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ സമരസമിതി തീരുമാനം. രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം.
സിബിഐ പ്രോസിക്യൂട്ടറായ അനൂപിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചതിലൂടെ വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.
വാളയാർ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമം: സമരസമിതി
04:02 AM Nov 27, 2022 | Deepika.com