ഹൗസ് ഫുൾ..! ഇനി കടുവയോ പുലിയോ കുടുങ്ങിയാൽ വേറെ ഇടം നോക്കണം

03:48 AM Nov 27, 2022 | Deepika.com
കൽപ്പറ്റ:വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി പച്ചാടിയിലുള്ള കടുവ, പുലി അഭയകേന്ദ്രത്തിൽ അന്തേവാസികളുടെ എണ്ണം നാലായത് വനം-വന്യജീവി വകുപ്പിനു മറ്റൊരു തലവേദനയായി.

ഇനി ഒരു കടുവയെയോ പുലിയെയോ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടികൂടേണ്ടിവന്നാൽ എവിടെ പാർപ്പിക്കുമെന്ന ചിന്ത അലട്ടുകയാണ് വന സേനയിലെ ഉന്നതർ. നാല് മൃഗങ്ങളെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പച്ചാടിയിലെ അഭയകേന്ദ്രം. നിലവിൽ മൂന്നു കടുവയും ഒരു പുലിയും കേന്ദ്രത്തിലുണ്ട്.

തിരുവനന്തപുരം, തൃശൂർ മൃഗശാലകളിലും കൂടുതൽ പുലി, കടുവകളെ പാർപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വയനാട്ടിലോ പുറത്തോ ഒരഭയ കേന്ദ്രം കൂടി സ്ഥാപിക്കേണ്ട സ്ഥിതി സംജാതമായിരിക്കയാണ്.

സംസ്ഥാനത്തെ ആദ്യ കടുവ, പുലി അഭയകേന്ദ്രമാണ് വയനാട്ടിലേത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ മാർച്ചിൽ മാനന്തവാടിയിൽനിന്നു പിടിച്ച ആണ്‍ കുടുവയെയാണ് അഭയകേന്ദ്രത്തിൽ ആദ്യം എത്തിച്ചത്. അടുത്തിടെ അന്പലവയൽ പൊൻമുടിക്കോട്ടയിൽ പിടിയിലായ കടുവ കൂടി എത്തിയതോടെയാണ് അഭയകേന്ദ്രം നിറഞ്ഞത്.

പച്ചാടിയിൽ രണ്ട് ഹെക്ടർ വനഭൂമിയിൽ ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ മാർഗിർദേശങ്ങൾ പാലിച്ച് സജ്ജമാക്കിയതാണ് അഭയകേന്ദ്രം. 1.14 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. വനസമാനമായ പുൽപ്പറന്പോടുകൂടിയതാണ് അഭയകേന്ദ്രം.

പ്രായാധിക്യവും പരിക്കും മൂലം വനാതിർത്തി ഗ്രാമങ്ങളിൽ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവ, പുലികൾക്കു അഭയവും പരിചരണവും നൽകുകയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലാണ് അഭയകേന്ദ്രം പ്രവർത്തിക്കുന്ന പച്ചാടി.

വനം-വന്യജീവി വകുപ്പ് ദീർഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളകു തോട്ടത്തിന്‍റെ ഭാഗമാണ് ഈ സ്ഥലം. പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെയും പുലികളെയും അവയുടെ യഥാർഥ ആവാസകേന്ദ്രത്തിൽ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യാനായിരുന്നു വനസേനയുടെ പദ്ധതി. നിലവിൽ അഭയ കേന്ദ്രത്തിലുള്ളതിൽ രണ്ടു കടുവകളെ പ്രായാധിക്യവും രോഗങ്ങളും അലട്ടുന്നുണ്ട്. ഇവയെ വനത്തിൽ തുറന്നുവിടാൻ കഴിയില്ല.

*തുടർക്കഥയായി പുലി, കടുവ ശല്യം

ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കുറച്ചുകാലമായി കടുവ, പുലി ശല്യം വർധിച്ചിരിക്കയാണ്. നഗര പരിസരങ്ങളിലും ഈയിനം മൃഗങ്ങളുടെ സാന്നിധ്യമുണ്ട്. കൽപ്പറ്റ നഗരപരിധിയിലുള്ള ചുഴലിയിൽ കഴിഞ്ഞ ദിവസം പുലി പശുക്കിടാവിനെ കൊന്നു.

നഗരത്തോടു ചേർന്നുകിടക്കുന്ന പുത്തൂർവയലിലും പുലി ഇറങ്ങി. അന്പലവയൽ പൊൻമുടിക്കോട്ട ഇപ്പോഴും കടുവ ഭീഷണിയിലാണ്. ഒരു കടുവയെ കൂടുവച്ച് പിടിച്ച് ദിവസങ്ങൾ കഴിയും മുന്പ് ഇവിടെ മറ്റൊരു കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

കാട്ടിൽ സ്വയം ഇര തേടാൻ ശേഷിയില്ലാത്ത പുലികളും കടുവകളുമാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ പൂർണ ആരോഗ്യമുള്ള കടുവകളും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. പറന്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങൾ. എങ്കിലും സംസ്ഥാനത്തെ കടുവകളിൽ ഏറെയും വയനാട്ടിലാണ്. ഏറ്റവും ഒടുവിലെ സെൻസസ് അനുസരിച്ചു ജില്ലയിൽ 150 കടുവകളുണ്ട്. ഇതിൽ 130 എണ്ണം വന്യജീവി സങ്കേതത്തിലും 30 എണ്ണം സൗത്ത്, നോർത്ത് വനം ഡിവിഷനുകളിലുമാണ്. വയനാടിനോടു ചേർന്നു കിടക്കുന്നതാണ് കർണാടകയിലെ നാഗരഹോള, ബന്ദിപ്പുര, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതങ്ങൾ. കഴിഞ്ഞ ഏഴു വർഷത്തിനിടെ ജില്ലയിൽ 22 കുടുവകളെയാണ് കുടുവച്ചും മറ്റും പിടികൂടിയത്.