ഈരാറ്റുപേട്ട: ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജില്ലയിൽ അവസാനിക്കുന്നില്ല.
ഈരാറ്റുപേട്ടയില്‍ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്നറാലിയിൽ പ്രതിപക്ഷ നേതാവിന്റെ ചിത്രം ഒഴിവാക്കി ഫ്ളക്സ് ബോര്‍ഡ് വന്നതിന് പിന്നാലെ വി.ഡി. സതീശനായി പ്രത്യേക ബോര്‍ഡ് ഇന്നലെ പ്രത്യക്ഷപ്പെട്ടു. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയുടെ പ്രചാരണ ബോര്‍ഡില്‍നിന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശനായി പ്രത്യേക ബോര്‍ഡുകള്‍ ഈരാറ്റുപേട്ടയിൽ പ്രത്യക്ഷപ്പെട്ടത്. കെപിപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍. ഡിസിസിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍നിന്നു സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിനു പിന്നാലെയാണ് സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി ബോര്‍ഡുയര്‍ന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലയിടത്തും ബോര്‍ഡുകളില്‍നിന്നു പ്രതിപക്ഷ നേതാവടക്കം പല പ്രമുഖരെയും ഒഴിവാക്കിയിരുന്നു.
പാര്ട്ടിക്കുള്ളില്നിന്നാണു തന്റെ പ്രവര്‍ത്തനങ്ങളെന്നാണു ശശി തരൂര്‍ വിമര്‍ശകര്‍ക്ക് നല്കുന്ന മറുപടി. പ്രശ്നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിന്റെ നടപടി തരൂരിന് അമിതപ്രാധാന്യം നല്‍കിയെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവിനായി ഈരാറ്റുപേട്ടയിൽ പ്രത്യേക ബോർഡ്
03:25 AM Nov 27, 2022 | Deepika.com