വെള്ളരിക്കുണ്ട്: മാവുള്ളാലിലെ വിശുദ്ധ യൂദാ തദേവൂസിന്റെ തീർത്ഥാടനാലയത്തിൽ ആരംഭം കുറിച്ച തിരുനാൾ ആഘോഷങ്ങളുടെ തിരുകർമങ്ങളിൽ പങ്കുചേരാൻ തീർഥാടകരുടെ ഒഴുക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ വൻതോതിൽ എത്തിച്ചേർന്നതോടെ തീർഥാടനനഗരി ജനസാഗരമായി. ഇന്നു വൈകുന്നേരം ഏഴിന് വികാരി ജനറൽ മോൺ. മാത്യു ഇളംതുരുത്തിപടവിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകുന്നു. നാളെ മൂന്നിനു ഫാ. മാത്യു കായമ്മാക്കൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. തുടർന്ന് നടത്തപ്പെടുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിന് വികാരി ജനറാൾ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ നേതൃത്വം നൽകും. തിരുന്നാൾ സമാപന ദിനമായ 27നു രാവിലെ 10ന് ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം തിരുകർമങ്ങൾക്ക് നേതൃത്വം നൽകും.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രദക്ഷിണവും തിരുശേഷിപ്പിന്റെ ആശിർവാദവും ഉണ്ടായിരിക്കും. ഉച്ചയോടുകൂടി തിരുകർമ്മങ്ങൾ സമാപിക്കുന്നതാണെന്ന് ഫൊറോനാ വികാരി ഡോ. ജോൺസൺ അന്ത്യാംകുളം അറിയിച്ചു.
മാവുള്ളാലിൽ തീർത്ഥാടകപ്രവാഹം
01:00 AM Nov 25, 2022 | Deepika.com