‘ദേശീയപാതാ പുറമ്പോക്ക് കൈയേറി അനധികൃത നിർമാണം’

12:19 AM Nov 25, 2022 | Deepika.com
കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പത്താം വാർഡിൽ ബൈബിൾ കോളജ് ജംഗ്ഷനു സമീപം ഹൈവേ പുറമ്പോക്ക് കൈയേറി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുവെന്ന് പരാതി. അനധികൃത നിർമാണത്തിനെതിരെ സിപിഎം പുത്തൻകുരിശ് ലോക്കൽ കമ്മിറ്റി കളക്ടർ അടക്കമുള്ള വിവിധ റവന്യു ഓഫീസുകളിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ നാളിതുവരെയായി ഒരു നടപടിയും അധികാരികൾ കൈക്കൊണ്ടിട്ടില്ല. ഏകദേശം 13 സെന്‍റ് വരുന്ന ദേശീയപാത പുറമ്പോക്കാണ് കൈയേറി മണ്ണിടിച്ച് നിരത്തിയ ശേഷം അനധികൃതമായ നിർമാണ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. അനധികൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജിയുടെ ഓഫീസിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പരാതിക്കാർ പറയുന്നു.