പ്രവാസി മലയാളി ഫെഡറേഷൻ മെബർഷിപ്പ് പ്രവർത്തനം ഉൗർജിതപ്പെടുത്തും

08:53 PM Apr 10, 2021 | Deepika.com
ന്യൂയോർക്ക്: ’ജനനം കേരളത്തിലാണെങ്കിൽ ലോകത്തിന്‍റെ ഏതു കോണിൽ താമസിച്ചാലും പ്രവാസി മലയാളി’യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയർത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്‍റെ (പിഎംഎഫ്) മെബർഷിപ്പ് പ്രവർത്തനം ഉൗർജിതപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായി സംഘടനയുടെ ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ചെയർമാൻ ഡോ. ജോസ് കാനാട്ടു, ജനറൽ സെക്രട്ടറി വർഗീസ് ജോണ്‍, ട്രഷറർ സ്റ്റീഫൻ കോട്ടയം അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ദിവസവും നിരവധി ഓണ്‍ലൈൻ അംഗത്വ അപേക്ഷകളാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകൾ സൂഷ്മപരിശോധന നടത്തുന്നതിനും സ്വീകാര്യമായവർക്ക് അംഗീകാരം നൽകുന്നതിനും ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്‍റെ നേതൃത്വത്തിൽ പ്രത്യേക സമിതി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ചുലക്ഷം അംഗങ്ങളെയെങ്കിലും ചേർക്കുന്നതിനാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. അതാത് രാജ്യത്തിന്‍റെ നിലവിലുള്ള കമ്മറ്റികളാണ് അംഗത്വഫീസ് നിശ്ച്ചയയ്ക്കുക.

വിദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ജനിച്ചു വളർന്ന നാടിന്‍റെയും രാജ്യത്തിന്‍റെയും സാമൂഹിക-സാന്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ വഹിക്കുന്ന നിസ്വാർഥ സേവനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നേടിയെടുക്കുന്നതിന് പ്രവാസി മലയാളി ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണ്.

2021 അവസാനം സംഘടിപ്പിക്കുന്ന ’പ്രവാസി മലയാളി കുടുംബസംഗമം’ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ കമ്മിറ്റി നേതൃത്വം നൽകും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്ഥലവും സമയവും പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ