ഖാനും, മില്ലറും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഖാൻ മില്ലറെ മർദ്ദിക്കുകയും, സെൽഫോണ്‍ തട്ടിയിടുകയും ചെയ്തു. ഇതിൽ കുപിതനായ മില്ലർ കൈവശം ഉണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ റഹ്മാൻ ഖാനു നേരെ വെടിയുതിർക്കുകയായിരുന്നു. റഹ്മാൻ ഖാൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാൽ ഖാനു നേരെ നടന്നതു വംശീയ ആക്രമണമാണെന്നാണു കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ഭോപ്പാലിലെ സുഭാഷ് നഗറിൽ നിന്നാണു ഖാൻ അമേരിക്കയിലെത്തിയത്.
റഹ്മാൻ ഖാന്റെ സംസ്കാരം നടത്തി. യൂണിവേഴ്സിറ്റി പോലീസ് മില്ലർക്കെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ തോക്കുമായി ബന്ധപ്പെട്ടു സെന്റ് ലൂയിസ് കൗണ്ടിയിൽ കേസ് നിലവിലുണ്ട്. ഷിക്കാഗോ ഇന്ത്യൻ കോണ്‍സുലേറ്റ് സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ