വെള്ളിയാഴ്ചയായിരുന്നു സംഭവം. ജോണ്‍ ഷാലർ ഹോണ്‍ (35) എന്ന ആളാണു സെക്കന്റ് സിറ്റി കോർട്ട് കോണ്‍സ്റ്റബിൾ മാർട്ടിനസ് മിച്ചുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന മുപ്പത്തൊന്പതുകാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും മറ്റും തട്ടിയെടുത്ത ശേഷമാണ്, കളി നടക്കുന്ന സ്കൂൾ പരിസരത്തേക്ക് എത്തിയത്. മാസക്് ധരിക്കാതെ അകത്തു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ സ്കൂൾ ജീവനക്കാരനുമായി ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മൽപിടുത്തം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ മാർട്ടിസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് ഷാലൽ ഹോണിനെ പുറത്തേക്ക് കൊണ്ടു പോകുന്പോൾ വെടിയുതിർക്കുകയായിരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു കൊലപാതകത്തിനും കവർച്ചയ്ക്കും കേസ്സെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ഡിപ്പാർട്ട്മെന്റിനെ ആകെ നിരാശയിലാഴ്ത്തിയതായി പോലീസ് ചീഫ് കിർക്ക് പ്രസ്തവാനയിൽ പറഞ്ഞു. ുീഹശരലബറലമവേബ2021ളലയ01.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ