സാഹിത്യകാരൻ ജോയൻ കുമരകം അന്തരിച്ചു

09:09 PM Feb 28, 2021 | Deepika.com
കാലിഫോർണിയ: അമേരിക്കൻ മലയാള സാഹിത്യതറവാട്ടിലെ കാരണവരും പ്രശസ്ത സാഹിത്യകാരനും നിരവധി ഗ്രൻഥങ്ങളുടെ രചിയിതാവും വാഗ്മിയുമായ ജോയൻ കുമരകം(84) കാലിഫോർണിയയിൽ അന്തരിച്ചു. ദീർഘകാലമായി കാലിഫോർണിയയിലെ നഴ്സിംഗ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും ദിവസം മുൻപാണ് അദ്ദേഹത്തിന്‍റെ എണ്‍പത്തിനാലാം ജ·ദിനം ആഘോഷിച്ചത്. അന്ന് സംസാരിച്ചില്ലെങ്കിലും ഹൃദയസ്പൃക്കായ ഒരു മറുപടി ഓണ്‍ലൈൻ മാധ്യമമായ ന്ധഇ-മലയാളിന്ധയിൽ അദ്ദേഹം എഴുതിയിരുന്നു.

1937 ഫെബ്രുവരി നാലിന് കുമരകം ലക്ഷമിച്ചിറയിൽ പൊതുവിക്കാട്ട് പി.എം. മാത്യുവിന്‍റെയും കാനം പരപ്പളിതാഴത്തു പുത്തൻപുരയിൽ അന്നമ്മ മാത്യുവിന്േ‍റയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു.

സഹോദരങ്ങൾ: പരേതയായ അമ്മുക്കുട്ടി ചാക്കോ (കങ്ങഴ വണ്ടാനത്തു വയലിൽ),പി.എം. മാത്യു (പൊതുവിക്കാട്ട്, കുമരകം) മോളി ജേക്കബ് (ചെരിപ്പറന്പിൽ, വെള്ളൂർ, പാന്പാടി) ജോർജ് മാത്യു (പൊതുവിക്കാട്ട്, കുമരകം)

കാനം സി.എം.എസ് സ്കൂൾ , കുമരകം ഗവണ്‍മെന്‍റ് സ്കൂൾ, കുമരകം ഹൈസ്കൂൾ - തേവര കോളജ് , സി എം എസ് കോളേജ്, കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

സ്വപ്നം കാണുന്ന സോമൻ, വയലിലെ ലില്ലി തുടങ്ങി അറുപതില്പരം ബാല സാഹിത്യ രചനകൾ മലയാള ഭാഷയ്ക്ക് നൽകി. പുതുവത്സരയപ്പൂപ്പന്‍റെ പൂക്കൂട 1963 ൽ എൻ.ബി.എസ് ബുക്ക്സ് പബ്ലിഷ് ചെയ്യുകയും സംസ്ഥാന ബാല സാഹിത്യ അവാർഡ് നേടുകയും ചെയ്തു.

ഓർത്തഡോക്സ് സഭയുടെ ഒൗദ്യോഗിക പ്രസിദ്ധികരണമായ മലങ്കര സഭയിൽ കുഞ്ചിച്ചായന്‍റെ കത്തുകൾ എന്ന പംക്തി ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

1980-ൽ അമേരിക്കയിൽ എത്തിയതിനുശേഷം അമേരിക്കയിലും കാനഡയിലും അങ്ങോളമിങ്ങോളമുള്ള മലയാളി സദസുകളിൽ ജോയൻ ഒരു സ്ഥിര സാന്നിധ്യമായി മാറി. ആളുകൾ ജോയന്‍റെ പ്രസംഗം കേൾക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കേട്ടറിഞ്ഞു എത്തുമായിരുന്നു.

ജോബോട്ട് ഇന്‍റർനാഷണൽ എന്ന പേരിൽ ന്യൂയോർക്കിൽ ആരംഭിച്ച പുസ്തക പ്രസാധക കന്പനിയിലൂടെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ