ദുബായ് : കോവിഡ് ബാധിച്ചവരുമായി സന്പർക്കം പുലർത്തിയവരുടെ അനാസ്ഥയാണ് രോഗവ്യാപനത്തിനു മുഖ്യകാരണമെന്നു ദുബായ് ഹെൽത്ത് അതോറിട്ടി. പൊതുജനങ്ങളുടെ ഇടയിൽ സർവ്വ സാധാരണമായിരിക്കുന്ന ചില തെറ്റിദ്ധാരണകൾ മറ്റൊരു പ്രധാന കാരണമാണെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
കോവിഡ് ബാധിച്ചവരുമായി സന്പർക്കത്തിൽ വരുന്നവർ പിന്നീട് നടത്തുന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആകുന്നതോടെ ക്വാറന്ൈറൻ അവസാനിപ്പിച്ച് പുറത്തിറങ്ങുന്നതാണ് രോഗവ്യാപനം ശക്തമാക്കുന്ന പ്രധാന കാരണമെന്നാണ് ഡിഎച്ച്എ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ ഇപ്പോഴും തെറ്റിദ്ധാരണകൾ നിലനിൽക്കുകയാണ്. ഒരിക്കൽ കോവിഡ് പോസിറ്റീവ് ആയവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടാൽ 10 ദിവസം ക്വാറന്ൈറനിൽ കഴിയണമെന്നാണ് വ്യവസ്ഥ. എന്നാൽ പരിശോധനയിൽ നെഗറ്റീവ് ഫലം കാണുകയോ , കാര്യമായ രോഗ ലക്ഷണങ്ങൾ കാണാതെ ഇരിക്കുകയോ ചെയ്യുന്പോൾ ക്വാറന്ൈറൻ അവസാനിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
കോവിഡ് പോസിറ്റീവ് ആയവരുമായി സന്പർക്കം പുലർത്തുന്നവർക്കു രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ അഞ്ചു മുതൽ ആറു ദിവസങ്ങൾ വരെയോ ചിലപ്പോൾ പതിനാലോ അതിലധികമോ ദിവസങ്ങൾ വേണ്ടി വരും. അതുകൊണ്ടാണ് കുറഞ്ഞത് 10 ദിവസം ക്വാറന്ൈറനിൽ കഴിയണമെന്ന് നിബന്ധന നൽകിയിരിക്കുന്നതെന്നും ഡിഎച്ച്എ അറിയിച്ചു. സാമൂഹ്യ അകലം കൂടാതെ കോവിഡ് രോഗിയുമായി 15 മിനിറ്റെങ്കിലും ചിലവഴിച്ചവരെയാണ് സന്പർക്ക വ്യക്തിയായി പരിഗണിക്കുന്നത്. രോഗിയുമായി സന്പർക്കം പുലർത്തിയ ദിവസം മുതലാണ് 10 ദിവസം ക്വാറന്ൈറനിൽ കഴിയേണ്ടതെന്നും ഡിഎച്ച്എ വിശദീകരിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കോവിഡ് ബാധിതരുമായി സന്പർക്കത്തിലായവരുടെ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമെന്ന് ദുബായ് ഹെൽത്ത് അതോറിട്ടി
11:29 PM Feb 24, 2021 | Deepika.com