ഭൂമി ഏറ്റെടുക്കലിന്‍റെ പ്രാരംഭ പ്രവൃത്തി തുടങ്ങി

11:08 PM Oct 07, 2022 | Deepika.com
തിരുവനന്തപുരം: അട്ടക്കുളങ്ങര ജംഗ്ഷനിലെ ഫ്ലൈഓവർ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന്‍റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി മന്ത്രി ആന്‍റണി രാജു ഇന്നലെ രാവിലെ അഴീക്കോട്ട ജംഗ്ഷൻ സന്ദർശിച്ചു.
1200 മീറ്റർ നീളത്തിൽ വിഭാവനം ചെയ്തിട്ടുള്ള അട്ടക്കുളങ്ങര ഫ്ലൈഓവർ ശ്രീവരാഹം അഴീക്കോട്ട ജംഗ്ഷനിൽ തുടങ്ങി കിഴക്കേക്കോട്ട രാമചന്ദ്ര ടെക്സ്റ്റയിൽസിന് സമീപം അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ ഓഫ് കേരള (ആർബിസിഡികെ) യ്ക്കാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല. ഒന്നര വർഷത്തിൽ ഭൂമി ഏറ്റെടുക്കലും അടുത്ത ഒന്നര വർഷത്തിൽ നിർമാണവും നടത്തി മൂന്ന് വർഷം കൊണ്ട് ഫ്ളൈഓവർ യാഥാർഥ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 180 കോടി രൂപയാണ് കിഫ്ബിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 100 കോടിയോളം ഭൂമി ഏറ്റെടുക്കലിനാണ്.
നിർദിഷ്ട ഫ്ലൈ ഓവറിന്‍റെ ഇടത് ഭാഗം പുരാവസ്തു വകുപ്പിന്‍റെ അധീനതയിലായതിനാൽ വലത് വശത്തുള്ള ഭൂമിയായിരിക്കും ഏറ്റെടുക്കുക. ഏകദേശം 300 കടകൾ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കേണ്ടതായി വരും. സമീപത്തെ തിരക്കേറിയ മറ്റൊരു പ്രധാന ജംഗ്ഷനായ ഈഞ്ചക്കലിൽ ഫ്ലൈഓവർ നിർമാണത്തിന് കേന്ദ്ര സർക്കാർ 159 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണിത്. ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. കിഴക്കേക്കോട്ടയിൽ പുതുതായി നിർമിച്ച ആകാശ നടപ്പാത ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിൽ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.