ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

12:58 AM Oct 07, 2022 | Deepika.com
കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന ആറു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി കെ.മുഹമ്മദ് ഷാനിലി (29) നെയാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 191 എൽഎസ്ഡി സ്റ്റാന്പുകൾ, 6.443 എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.

നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി തലശേരി-കണ്ണൂർ ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയിൽ തോട്ടടയിൽവച്ചാണ് ഇയാൾ പിടിയിലായത്. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകിട വില്പനക്കാർക്ക് ആവശ്യാനുസരണം സാധനങ്ങൾ എത്തിച്ചുനൽകുന്നതിനൊപ്പം യുവതീ-യുവാക്കൾക്ക് നേരിട്ടു വില്പനയും നടത്താറുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. നേരത്തെയും ഇയാൾ മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. കൊറിയർ വഴിയാണ് മയക്കുമരുന്നുകൾ എത്തുന്നതെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ അഡ്രസിലാണ് കൊറിയർ വരുന്നതെന്നുമാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി എക്സൈസ് സംഘം യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രിവന്‍റീവ് ഓഫീസർമാരായ എം.കെ. സന്തോഷ്, എൻ.വി. പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. റിഷാദ്, സി.എച്ച്, രജിത്ത് കുമാർ, എൻ. എം.സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത്, ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.