ഗേൾസ് നൈറ്റ് ഔട്ട് നാളെ മുതൽ

12:46 AM Oct 07, 2022 | Deepika.com
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്ത്രീകൾ വളരെ സുരക്ഷിതരാണെന്ന സന്ദേശവുമായി ഗേൾസ് നൈറ്റ് ഔട്ട് എന്ന പരിപാടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാത്രി ജീവിതം നമ്മുടെ ദിനചര്യയാണെന്ന ചിന്തയും പങ്കുവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ നാളെ മുതൽ ഒന്പത് വരെയാണ് ഗേൾസ് നൈറ്റ് ഔട്ട് നടക്കുന്നത്.

ഗേൾസ് നൈറ്റ് ഔട്ട് എന്ന പരിപാടിയുടെ ആദ്യപടിയെന്നോണം ഇന്ന് രാത്രി ഏഴിന് സ്ത്രീകളുടെ മാരത്തണ്‍ ഓട്ടവും സുംബാ ഡാൻസും അരങ്ങേറും. മൂവാറ്റുപുഴ സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മൂവാറ്റുപുഴ വനിതാ അസോസിയേഷനുമായി സഹകരിച്ചാണ് മാത്യു കുഴൽനാടൻ എംഎൽഎ പദ്ധതി ആവിഷ്കരിക്കുന്നത്. സ്ത്രീകൾ ഏറ്റവും കൂടുതൽ അതിക്രമം നേരിടുന്നത് രാത്രി സമയങ്ങളിലാണ്. എന്നാൽ സ്ത്രീകൾക്കുകൂടിയുള്ളതാണ് രാത്രി എന്നതാണ് പരിപാടിയുടെ മറ്റൊരു ഉദ്ദേശ്യം.

മൂവാറ്റുപുഴയിൽ രാത്രിയിൽ അവരവരുടെ ജോലികൾക്കു പോകുകയോ മറ്റു വ്യക്തിപരമായ കാര്യങ്ങൾക്കു പോകുകയോ ചെയ്യുന്ന സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷാ പ്രശ്നവുമുണ്ടാകില്ലെന്ന സന്ദേശമാണ് ഗേൾസ് നൈറ്റ് ഔട്ടിലൂടെ പങ്കുവയ്ക്കുന്നത്. നാളെയും ഒന്പതിനും വൈകുന്നേരം നാലു മുതൽ രാത്രി 12 വരെ ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. കെഎസ്ആർടിസ് ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഫുഡ് ഫെസ്റ്റ്. ആറു ഹോട്ടലുകളാണ് ഇതിനായി രംഗത്തെത്തിയിരിക്കുന്നത്.

കൂടാതെ ലൈവ് മ്യൂസിക്കുമുണ്ടായിരിക്കും. സെന്‍റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിനികളാകും ഭക്ഷണ വിതരണം നടത്തുക. ഇതിൽനിന്നു ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി തുക സ്കൂൾ നടത്തുന്ന സന്നദ്ധ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് എംഎൽഎ പറഞ്ഞു.