അമ്പായത്തോട്: കറവയുടെ മുഴുവൻ പാലും ക്ഷീര സംഘത്തിൽ അളക്കണമെന്ന് ആവശ്യപ്പെട്ട് അമ്പായത്തോട് ക്ഷീര സഹകരണ സംഘം കർഷകർക്ക് നോട്ടീസ് നൽകിയതായി പരാതി. അനുസരിക്കാത്ത കർഷകന് കാരണം കാണിക്കൽ നോട്ടീസും, മെമ്പർഷിപ്പിൽ നിന്ന് പുറത്താക്കു മെന്ന് ഭീഷണിയും. 40 വർഷമായി ക്ഷീര കർഷനായ കൊട്ടിയൂർ പാൽച്ചുരത്തെ കന്നുകുഴിയിൽ ജോയിയ്ക്കും, ഭാര്യ ലീലാമ്മ ആന്റണിയ്ക്കുമാണ് നോട്ടീസ് ലഭിച്ചത്.
കേരളസഹകരണ സംഘം നിയമം വകുപ്പ് ചട്ടം പ്രകാരം അംഗത്വം ലഭിച്ച ഒരു വ്യക്തി സംഘത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ വകുപ്പ് 17 ചട്ടം 18 പ്രകാരവും അംഗത്തെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് നോട്ടീൽ അറിയിച്ചത്. സ്വകാര്യ വെണ്ടർക്ക് പാൽ നൽകുകയും നാമമാത്രമായ പാൽ സംഘത്തിന് നൽകുകയും ചെയ്തു വരുന്നതായി ബോധ്യപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ സംഘം പാസാക്കിയ പ്രമേയ പ്രകാരം പ്രൈവറ്റ് വെണ്ടർക്കു പാൽ കൊടുത്തു മിച്ചം വരുന്ന പാൽ മാത്രം സംഘം സ്വീകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം ബോധിപ്പിക്കുവാനുണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണമെന്നും മറുപടി ലഭിക്കാത്ത പക്ഷം അംഗത്വത്തിൽ നിന്നും പുറത്താക്കുമെന്നുമാണ് പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട നോട്ടീസിൽ അറിയിച്ചിട്ടുള്ളതെന്നും ജോയി പറഞ്ഞു. മലയോര മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സംഘം മികച്ച വിലയിൽ ക്ഷീരകർഷകരിൽ നിന്ന് പാൽ ശേഖരിക്കുന്നുണ്ട്.
അമ്പായത്തോട്ടിലെ ക്ഷീരസംഘം 38 രൂപ നിരക്കിൽ പാൽ ലിറ്ററിന് വില നൽകുമ്പോൾ സ്വകാര്യ വെണ്ടർ നൽകുന്നത് 42 രൂപയാണ്. അതും കർഷകരുടെ സൗകര്യമനുസരിച്ച് വീടുകളിൽ എത്തി പാൽ ശേഖരിക്കും. സംഘത്തിൽ മുമ്പ് നല്കിയിരുന്ന അത്രയും പാൽ നൽകാൻ കഴിയാതെ വന്നതോടെയാണ് പാൽ സ്വകാര്യ വെണ്ടർക്ക് മറിച്ചു നല്കിയെന്ന് ആരോപിക്കുന്നതെന്നും ജോയി പറയുന്നു.
കറവയുടെ മുഴുവൻ പാലും ക്ഷീരസംഘത്തിന് നൽകണമെന്ന്
12:38 AM Oct 06, 2022 | Deepika.com