ചെങ്ങന്നൂർ : ചാരായം വാറ്റിക്കൊണ്ടിരിക്കവെ യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി.ചെറിയനാട് വില്ലേജിൽ അരിയുണ്ണിശേരി കിഴക്ക് നെടുംതറയിൽ പ്രശാന്ത് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പിടികൂടുമ്പോൾ പ്രതി ചെറിയനാട് അരിയുണ്ണിശേരി മുറിയിൽ ആവണിപ്പാടം പാടശേഖരത്തിന്റെ മധ്യത്തിലുള്ള തോടിന്റെ വടക്കുഭാഗത്ത് വെച്ച് ചാരായം വാറ്റുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹായി രവി എക്സൈസ് സംഘത്തെ കണ്ട തോടെ ഓടി രക്ഷപ്പെട്ടതിനാൽ പിടികൂടാനായില്ല. തുടർന്ന് അയാളെ രണ്ടാം പ്രതിയാക്കി ഒരു അബ്കാരി കേസും എടുത്തു.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ് ഓഫീസർ ബി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജോഷി ജോൺ, സിഇഒമാരായ പി.ആർ. ബിനോയ്, സി.കെ. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു.
ചാരായം വാറ്റിക്കൊണ്ടിരിക്കെ യുവാവ് പിടിയിൽ; സഹായി രക്ഷപ്പെട്ടു
11:16 PM Oct 02, 2022 | Deepika.com