കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേരിലാരംഭിച്ച സ്സേഡിയം നിർമാണം അനന്തമായി നീളുന്നു.
എട്ടുവർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. പള്ളിക്കരയിലെ മാർക്കറ്റ് മൈതാനം വിപുലീകരിച്ച് സ്റ്റേഡിയം നിർമിക്കാനുള്ള ജോലികൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നതോടെ നിർമാണം നിലയ്ക്കുകയായിരുന്നു. സ്റ്റേഡിയത്തിനായി സ്ഥാപിച്ച ഇരുമ്പു കാലുകൾ തുരുമ്പെടുത്തു നശിച്ചു.
ലക്ഷങ്ങൾ മുടക്കിയ കരാറുകാർ ഇതുതിരികെ നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. 2014ൽ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ജയിച്ചപ്പോൾ അന്നു കുന്നത്തുനാട്ടിലൊരുക്കിയ സ്വീകരനിടെയാണ് മന്ത്രി സ്റ്റേഡിയം നിർമാണം പ്രഖ്യാപിച്ചത്.
പളളിക്കര സ്പോർട്സ് അസോസിയേഷൻ വോളിബോൾ പരിശീലനം നടത്തുന്ന മൈതാനമാണ് ഇതിനായി തെരഞ്ഞെടുത്തതും. 98.50 ലക്ഷം രൂപ മുടക്കി നിർമാണം പൂർത്തിയാക്കാനാണ് പഞ്ചായത്തുസമിതി അംഗീകാരം നൽകിയത്. പഞ്ചായത്ത് ഫണ്ട്, എംഎൽഎ ഫണ്ടുകൾ, കൊച്ചി ബിപിസിഎൽ ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം.
എന്നാൽ ഫണ്ടിന്റെ ലഭ്യത തുടക്കം മുതൽ പദ്ധതിയെ കുഴപ്പത്തിലാക്കി. നിർമാണം പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
ഒളിന്പ്യൻ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയം നിർമാണം അനന്തമായി നീളുന്നു
12:10 AM Oct 02, 2022 | Deepika.com