കൂട്ടിക്കൽ: പ്രളയം തകർത്ത കൂട്ടിക്കൽ പഞ്ചായത്തിനെ സാധാരണ നിലയിലേക്കു തിരികെയെത്തിയെക്കുകയെന്ന ലക്ഷ്യത്തോടെ ഉദ്യാനം വരുന്നു. ഹരിത മനോഹരമെന്ന പേരിൽ വഴിയോര ഉദ്യാനമാണ് കൂട്ടിക്കലിൽ നിർമിക്കുന്നത്.
പ്രളയം നാശം വിതച്ചതോടെ മേഖലയുടെ ആകർഷകത്വത്തിനും പോറലേറ്റിയിരുന്നു. ഇതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യാനപദ്ധതി.
കൂട്ടിക്കൽ പഞ്ചായത്തിന്റെ തുടക്ക ഭാഗമായ സബ് സ്റ്റേഷൻ മുതൽ വല്യാന്ത വരെ 10 കിലോമീറ്റർ ദൂരത്തിലാണ് പാതയോരത്ത് ഉദ്യാനപദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ-യുവജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിയാണ് ഹരിതമനോഹരം പദ്ധതി നടപ്പിലാക്കുന്നത്.
ചപ്പാത്തിൽ നടന്ന ഹരിത മനോഹര കൂട്ടിക്കൽ പദ്ധതിയുടെ ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ അധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചെടികൾനട്ടു ഉദ്ഘാടനം ചെയ്തു.
കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, പഞ്ചായത്ത് അംഗങ്ങളായ ബിജോയി മുണ്ടുപാലം, സൗമ്യ ഷെമീര്‍, കെ.എന്‍. വിനോദ്, സിഡിഎസ് ചെയർപേഴ്സൺ ആശ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിനു വന്പൻ പൂന്തോട്ടം; കൂട്ടിക്കൽ ക്യൂട്ടാകും!
11:07 PM Oct 01, 2022 | Deepika.com