പനിച്ചു വിറച്ച് മലയോരം

12:40 AM Oct 01, 2022 | Deepika.com
പെരുമ്പടവ്: മലയോര മേഖലയിൽ പനിയും അനുബന്ധ രോഗങ്ങളും പിടിമുറുക്കുന്നു. ചപ്പാരപ്പടവ്, ഒടുവള്ളി, നടുവിൽ, തേർത്തല്ലി, കുറ്റൂര് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പനിക്കും അനുബന്ധ ചികിത്സയ്ക്കുമായി നിരവധിയാളുകളാണ് ദിനംപ്രതി എത്തുന്നത്.
എന്നാൽ, ഇവിടങ്ങളിൽ കുട്ടികൾക്കുള്ള ചില മരുന്നുകൾ ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പനിയോടുകൂടെയുള്ള ചുമ, ജലദോഷം എന്നിവയ്ക്ക് ചികിത്സ തേടിയാലും ദിവസങ്ങൾ കഴിഞ്ഞാലാണ് അല്പമെങ്കിലും കുറയുന്നത്. അസുഖം മാറിയാലും ശരീര വേദനയും ക്ഷീണവും മാറാത്ത അവസ്ഥയാണുള്ളത്.
ചിലപ്പോൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പനിക്കാൻ തുടങ്ങും. മലയോരമേഖലയിലെ പനി വ്യാപനത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് തയ്യാറാവുന്നില്ലെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്.