വണ്ടിപ്പെരിയാർ: സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പോലീസുകാരൻ ഉൾപ്പെടെ മൂന്നുപേർക്കും പരിക്കേറ്റു.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാവിലെ 9.30ഓടെയാണ് അപകടം. ദിശതെറ്റി എത്തിയ ടിപ്പർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴയിൽനിന്നു കുമളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ പളനിയപ്പൻ കൊടുവാ (48), സുസി യേശുദാസ് വണ്ടിപ്പെരിയാർ (41), നിഷാ മോൾ മുണ്ടക്കയം (22), എമിലിൻ റെജി കാഞ്ഞാർ (22), കൂട്ടിക്കൽ പ്രീത (49), റോസ്മിൻ പെരുവന്താനം (29), കരടിക്കുഴി സ്വദേശികളായ മേഘന (25), കരടിക്കുഴി ധന്യ (33), രഞ്ചിത (28), കാളീശ്വരി (32), ലിബീന (24), ബസ് കണ്ടക്ടർ മനോജ് (40), ജോസഫ് പീരുമേട് (43), സ്റ്റെലിൻ മേലുകാവ് (49), രക്ഷാപ്രവർത്തനത്തിടെ പരിക്കേറ്റ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, അമീർ മുകലാർ, മുഹമ്മദാലി കാഞ്ഞിരപ്പള്ളി എന്നിവരെ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും സാരമായി പരിക്കേറ്റ ടിബിൻ തൊടുപുഴ(39), ജിതിൻ മേമല (36 ), ഷഹനാസ് (42) , നവാസ് എരുമേലി (38) , രേഷ്മ പീരുമേട് (26) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്
10:40 PM Sep 30, 2022 | Deepika.com