ബാലികയ്ക്കു നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 60 വർഷം തടവും 60,000 രൂപ പിഴയും

12:05 AM Sep 30, 2022 | Deepika.com
പെരുമ്പാവൂർ: അഞ്ചു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അറുപതു വർഷം തടവും അറുപതിനായിരം രൂപ പിഴയും. പെരുന്പാവൂർ സ്വദേശി രതീഷി(40)നാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
2021 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുറുപ്പംപടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് കെ. മേനോൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. കോടനാട് ഇൻസ്പെക്ടർ ആയിരുന്ന സജി മാർക്കോസ്, എസ്ഐ ടി.എൽ. ജയൻ, എഎസ്ഐ എം.എസ്. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു കെ. വർഗീസ്, വിപിൻ വർക്കി, എൻ.പി. ബിന്ദു, പി.എം. ലൈലാലി, കെ.സി.ജിബി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി എ. സിന്ധു ഹാജരായി.