ബാറിൽ മോഷണം നടത്തിയ
കേസിൽ പ്രതികൾ അറസ്റ്റിൽ
കായംകുളം: ബാറിൽനിന്നു രണ്ടുലക്ഷം രൂപ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ചെങ്ങന്നൂർ കീഴ്വൻ മുറി ഭാഗത്ത് കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ അനീഷ് (41), പുലിയൂർ നോറ്റുവൻപാറ ഭാഗത്ത് കാട്ടുപാടത്ത് വീട്ടിൽനിന്നും പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ താമസിക്കുന്ന ബാഷ എന്നു വിളിക്കുന്ന രതീഷ്കുമാർ (46) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടിന് കായംകുളം രണ്ടാം കുറ്റിയിലുള്ള കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽനിന്നു രണ്ടു ലക്ഷത്തോളം രൂപ മോഷണം ചെയ്ത കേസിലാണ് ഇവർ പിടിയിലായത്. മുമ്പ് ഈ ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാറിൽനിന്നു മദ്യപിച്ച ശേഷം ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്കു സമീപം പതുങ്ങിനിൽക്കുകയും ജീവനക്കാർ മുറിയിൽനിന്നു പുറത്തേക്കിറങ്ങിയപ്പോൾ മുറിയിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് രണ്ടാം പ്രതി രതീഷിന്റെയടുത്ത് എത്തുകയും രതീഷ് ഈ പണം വാങ്ങി ചെലവഴിക്കുകയുമായിരുന്നെന്നും പോലീസ് പറഞ്ഞു. സി സിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
രണ്ടാം പ്രതി രതീഷ് മാവേലിക്കര പോലീസ് സ്റ്റേഷനിൽ മാലപറി കേസിൽ പ്രതിയാണന്നും പോലീസ് വ്യക്തമാക്കി. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, മുരളീധരൻ നായർ, എസ്ഐ ഷാഹിന, സീനിയർ സിപിഒ റീന, പോലീസുകാരായ ഫിറോസ്, പ്രദീപ്, സബീഷ്, രാജേന്ദ്രൻ, സുനിൽകുമാർ, കണ്ണൻ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഹാൻസുമായി മധ്യവയസ്കൻ പിടിയിൽ
അമ്പലപ്പുഴ: നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി ഒരാൾ പോലീസ് പിടിയിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡ് നാലു തൈക്കൽ ബാബു (53) വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് കവറുകളിലാക്കി ഹാൻസ് നടന്നു വില്പനയാണ് ഇയാൾക്ക്. വീട്ടിൽ നടത്തിയ പരിശോധനയിലുൾപ്പെടെ 72 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
അക്രമം പെരുകി, നാടും നഗരവും
10:34 PM Sep 29, 2022 | Deepika.com