ഉമിക്കുപ്പ: ക്രൈസ്തവർ വിശുദ്ധ കുർബാനയിലും വിശ്വാസപരമായ മറ്റു കാര്യങ്ങളിലും താത്പര്യപൂർവം പങ്കെടുക്കുന്ന ഞായറാഴ്ച വിദ്യാഭ്യാസവകുപ്പ് പ്രവൃത്തിദിനമാക്കുന്നതിനെ ലൂർദ് മാതാ ഇടവകയോഗം പ്രതിഷേധിച്ചു.
ഉത്തരവിലൂടെ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുകയും മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുകയാണ്. ലഹരിവിരുദ്ധ പ്രസ്ഥാനത്തിൽ തുടക്കം കുറിച്ച ക്രൈസ്തവസഭയെതന്നെ അപകീർത്തിപ്പെടുത്തുന്ന നടപടിയാണിത്.
ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം സ്കൂളുകളിൽ ലഹരിവിരുദ്ധ കാന്പയിൻ നടത്തണമെന്ന ഉത്തരവ് പിൻവലിച്ച് ശനിയാഴ്ചയിലേക്കു മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഷാനിച്ചൻ കരിനാട്ട്, ജോസ് പുറ്റുമണ്ണിൽ, സിസ്റ്റർ റോസിയ സിഎംസി, പി.ടി. മാത്യു പുത്തൻപുരയ്ക്കൽ, ആൽബിൻ പറയ്ക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
മതസ്വാതന്ത്ര്യം ഹനിക്കരുത്
10:54 PM Sep 28, 2022 | Deepika.com