ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ രണ്ടു ഗവൺമെന്റ് മിനി ഹോസ്പിറ്റലുകൾകൂടി അനുവദിച്ചു. അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സ്കീമിൽ ഉൾപ്പെടുത്തിയാണ് ആശുപത്രികൾ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ആരോഗ്യ മേഖല ഗ്രാന്റിൽ ഉൾപ്പെടുത്തി രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ (ഒരു മെഡിക്കൽ ഓഫീസറും അഞ്ചു നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടുന്നത്) പ്രവർത്തിക്കുന്ന രണ്ട് ഹോസ്പിറ്റലുകൾക്കായി ഒരു കോടി 68 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 82 ലക്ഷം രൂപ നഗരസഭയിൽ എത്തുകയും ചെയ്തു.
വടക്കേക്കര, നടയ്ക്കൽ മേഖലകളിലാണ് ആശുപത്രികൾ വരുന്നത്. തെക്കേക്കര മേഖലയിൽ നിലവിൽ ഗവൺമെന്റ് ഹോസ്പിറ്റൽ പ്രവർത്തിച്ചുവരുന്നതിനാൽ ഈ രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന നിലയിൽ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം.
2000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ കൂടുതലുളള അർബൻ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങളിൽ പോളി ക്ലിനിക്കുകളും ഉൾപ്പെടുന്നതാണ്. രണ്ട് ക്ലിനിക്കുകളും ഈ സാമ്പത്തികവർഷംതന്നെ പ്രവർത്തനമാരംഭിക്കും.
ഈരാറ്റുപേട്ടയിൽ രണ്ട് ഗവൺമെന്റ് മിനി ഹോസ്പിറ്റലുകൾ അനുവദിച്ചു
10:52 PM Sep 28, 2022 | Deepika.com