നീലൂര്‍ ആക്കാട് ഭാഗത്ത് അനധികൃത ഖനനം

10:52 PM Sep 28, 2022 | Deepika.com
കടനാട്: കടനാട് പഞ്ചായത്തില്‍ നീലൂര്‍ ആക്കാട് ഭാഗത്തുനിന്ന് ഇന്നലെ രാവിലെ അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിച്ച പാറക്കല്ലുകള്‍ നാട്ടുകാര്‍ തടഞ്ഞു. കുളം പണിയാന്‍ എന്ന വ്യാജേന പാറ പൊട്ടിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

സമീപവാസികളുടെ എതിര്‍പ്പു മൂലം ടിപ്പറില്‍ കയറ്റിയ കല്ല് തിരിച്ചിറക്കി ടിപ്പറുടമ മടങ്ങി. പഞ്ചായത്തിന്‍റെയോ മറ്റ് വകുപ്പുകളുടെയോ അനുമതി ഇല്ലാതെയാണ് പാറപൊട്ടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങളായി സമീപവാസികള്‍ ഈ കുളത്തിലെ വെള്ളമാണ് കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നത്. അനധികൃതമായ പാറ പൊട്ടിക്കല്‍ മൂലം സമീപത്തു താമസിക്കുന്നവരുടെ കുടിവെള്ള മാര്‍ഗം ഇല്ലാതാവുകയും ചെയ്തു.

വാഴക്കുളം സ്വദേശിയായ സ്ഥലം ഉടമ വര്‍ഷങ്ങളായി ആക്കാട് മലയുടെ ഒരു ഭാഗവും എള്ളുംപുറം മലയുടെ പല ഭാഗങ്ങളും വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജനവാസപ്രദേശത്ത് അനധികൃതമായി പാറമട സ്ഥാപിക്കാനുള്ള തന്ത്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ രാജു, മെംബര്‍മാരായ ബിന്ദു മനു, ജെയ്‌സണ്‍ പുത്തന്‍കണ്ടം, ജെയ്‌സി സണ്ണി തുടങ്ങിയവര്‍ സ്ഥലത്തെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിച്ചു.