അയൺമാൻ പട്ടം കരസ്ഥമാക്കി മറ്റൊരു ആലപ്പുഴക്കാരൻകൂടി

10:51 PM Sep 27, 2022 | Deepika.com
ആലപ്പുഴ: ആലപ്പുഴയിൽനിന്ന് ഒരാൾകൂടി അയൺമാൻ പട്ടം കരസ്ഥമാക്കി. നേരത്തെ ആലപ്പുഴക്കാരനായ ഡോ. എസ്. രൂപേഷ് അയൺമാൻ പട്ടം നേടിയിരുന്നു. ഒമാനിലെ സലാലയിൽ നടന്ന മത്സരത്തിൽ 64 രാജ്യങ്ങളിൽനിന്നായി 600 കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം ഓൾഡ് തിരുമല ഭാഗത്തുള്ള മച്ചു എന്നു വിളിപ്പേരുള്ള ഷാനവാസ് (49) അയൺമാൻ പട്ടം കരസ്ഥമാക്കിയത്. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന കായിക മത്സരമാണ് അയൺമാൻ കായിക ഇനം.

ഷാനവാസ് മത്സരിച്ച 70.3 മൈൽ ട്രയത്താലണിൽ 113 കിലോമീറ്റർ ദൂരമാണ് പൂർത്തിയ‌ാക്കേണ്ടത്. ഇതിന് എട്ടു മണിക്കൂറും 30 മിനിറ്റുമാണ് സമയം നൽകിയത്. ഷാനവാസ് ഇത് ഏഴു മണിക്കൂറും 35 മിനിറ്റും കൊണ്ട് പൂർത്തിയാക്കി.

ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഓട്ടവും സൈക്ലിംഗ് ചെയ്തുകൊണ്ടിരുന്ന ഇദ്ദേഹം ട്രയാത്തലണിൽ പങ്കെടുക്കാൻവേണ്ടി നീന്തൽ പരിശീലനവും നടത്തിയിരുന്നു. അൾട്രാ മാരത്തണുകളിലും ഹാഫ് മാരത്തണുകളിലും ഷാനവാസ് പങ്കെടുത്തിട്ടുണ്ട്. മസ്‌കറ്റിലെ ഒരു പത്രസ്ഥാപനത്തിൽ ഡിസൈനർ ആയി ജോലി ചെയ്യുകയാണ് ഷാനവാസ്. ഭാര്യ മഞ്ജു. മകൾ മീനാക്ഷി.