മംഗലപുരം: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിയ്ക്കവഞ്ചി തകർത്ത് മോഷണം. മോഷ്ടാവ് ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറി വാതിലുകൾ തകർക്കുകയും ചെയ്തു. ക്ഷേത്ര അധികൃതർ മംഗലപുരം പോലീസിൽ പരാതി നൽകി. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശം സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. ലഹരി മാഫിയ ഇവിടെ പിടിമുറുക്കിയിരിക്കുകയാണെന്നും രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് നടത്തണമെന്നും എസ്എൻഡിപി ശാഖ പ്രസിഡന്റ് അശോക കുമാറും ക്ഷേത്രസെക്രട്ടറി ധർമ്മ രാജനും പറഞ്ഞു.
അനുസ്മരണവും നാടകാവതരണവും
തിരുവനന്തപുരം: കെ.പി.ശ്രീമന്ദിരം സുഹൃത് വേദിയും കുടുംബാംഗങ്ങളും സംയുക്താഭിമുഖ്യത്തിൽ പത്താം ചരമവാർഷികം ആചരിക്കുന്നു. നന്ദാവനം പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ, ഒക്ടോബർ 2 ന് വൈകുന്നേരം 5.30 ന് പ്രദീപ് പനങ്ങാടിൻ്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ യോഗം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ, ശ്രീമന്ദിരം കെ.പി. അനുസ്മരണ പ്രഭാഷണം നടത്തും. അനന്തപുരം രവി, ശ്രീ. കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ ആശംസകൾ അർപ്പിക്കും. പ്രശസ്ത നാടകം ഓണമുണ്ടും ഓടക്കുഴലും, .അനന്തപുരം രവിയുടെ സംവിധാനത്തിൽ അവതരിപ്പിക്കും.
കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം
11:37 PM Sep 26, 2022 | Deepika.com