നെടുമ്പാശേരി: ഇന്നലെ ദേശീയപാതയോരത്ത് തുറന്നിരുന്ന ഹോട്ടലിലേക്ക് ഹർത്താൽ അനുകൂലികളുടെ കല്ലേറ്. കല്ലേറിൽ മുൻ വശത്തെ ഗ്ലാസ് പൊട്ടിച്ചിതറി.
മൂന്ന് ചേർക്ക് നിസാരപരിക്കേറ്റു. ആലുവ- അങ്കമാലി ദേശീയപാതയ്ക്കരികിൽ പറമ്പയത്തായിരുന്നു സംഭവം. രാവിലെ പത്തോടെ ആര്യാസ് ഹോട്ടലിന് നേരെയായിരുന്നു അക്രമം.
രണ്ട് ഇരുചക്ര വാഹനങ്ങളിലായി നാല് പേർ എത്തുകയും വാഹനത്തിന്റെ പിന്നിൽ ഇരുന്നവർ ഹോട്ടലിനു നേരെ കല്ല് വലിച്ചെറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രണ്ട് പഞ്ചാബ് സ്വദേശികൾക്കും ഒരു വെയിറ്റർക്കുമാണ് നിസാര പരിക്കേറ്റത്.
വിനോദ സഞ്ചാരത്തിനായി എത്തിയ ആറംഗ പഞ്ചാബി സംഘം വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു. കല്ലേറിൽ തകർന്ന ചില്ലിന്റെ ഭാഗങ്ങൾ തെറിച്ചു വീണാണ് ഇവർക്ക് പരിക്കേറ്റത്.
പറന്പയത്ത് ഹോട്ടലിനു നേരേ കല്ലേറ്
12:16 AM Sep 24, 2022 | Deepika.com