ഒറ്റപ്പാലം : അന്പലപ്പാറ പഞ്ചായത്തിൽ അജൈവമാലിന്യം സംഭരിക്കുന്നതിന് ചുനങ്ങാട് മേഖലയിൽ രണ്ടാമത്തെ മാലിന്യ സംഭരണകേന്ദ്രം നിർമാണം തുടങ്ങി.
മുരുക്കുംപറ്റ വാർഡിലെ പച്ചിലക്കുണ്ട് ജലസംഭരണിക്കു സമീപമാണ് കേന്ദ്രം നിർമിക്കുന്നത്. അന്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശശികുമാർ നിർമാണോദ്ഘാടനം നടത്തി. 35.72 ലക്ഷം രൂപ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് മുണ്ടൂർ ഐആർടിസിയുടെ സഹകരണത്തോടെയാണ് നിർമാണം.
ചുനങ്ങാട് മലപ്പുറം മുതൽ മയിലുംപുറം വരെയുള്ള ഒന്പത് വാർഡുകളിലെ മാലിന്യം ശേഖരിച്ച് പ്രത്യേക പ്രക്രിയയിലൂടെ കട്ടകളാക്കി (ബെയ്ലിംഗ്) മുണ്ടൂർ ഐആർടിസിക്ക് കൈമാറാനാണ് പദ്ധതി. നിലവിൽ ചുനങ്ങാട് മേഖലയിൽ സംഭരിച്ചുവെക്കുന്ന മാലിന്യം അന്പലപ്പാറയിലെ കേന്ദ്രത്തിൽ എത്തിക്കുന്നതാണ് പതിവ്.
വാർഡംഗം കെ.ടി. ഷെമീർ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എം.ഹരികൃഷ്ണൻ, പ്രോജക്ട് എൻജിനിയർ പി.ജി. സുബിൻ, ജിൻസി, സുജിത്ത് പ്രസംഗിച്ചു.
ചുനങ്ങാട്ട് മാലിന്യസംഭരണകേന്ദ്രം നിർമാണം തുടങ്ങി
12:42 AM Sep 22, 2022 | Deepika.com