കോയന്പത്തൂർ : 2018ൽ കോയന്പത്തൂരിലെ തടാകം റോഡ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഏരിയയിലെ വാടകമുറിയിൽ സിറോക്സ് മെഷീൻ ഉപയോഗിച്ച് 1.18 കോടി രൂപയുടെ 2000ന്റെ കള്ളനോട്ടുകൾ നിർമിച്ചതിന് ജില്ലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സിറോക്സ് മെഷീനും കന്പ്യൂട്ടറുകളും കള്ളനോട്ടുകളും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി കേസ് സിബിസിഐഡി പോലീസിന് കൈമാറി.
സംഭവത്തിൽ കോയന്പത്തൂർ സ്വദേശികളായ ആനന്ദ്, ഗീതർ മുഹമ്മദ്, സുന്ദർ, ഹരി, തിരുപ്പൂർ സ്വദേശികളായ വിജയകുമാർ, ഉദയപ്രകാശ്, രാജേഷ് എന്നിവർ അറസ്റ്റിലായി. ഈ കേസിന്റെ അന്വേഷണം കോയന്പത്തൂർ ബോംബ് സ്ഫോടന സ്പെഷ്യൽ കോടതിയിൽ നടന്നു വരികയായിരുന്നു. കേസിന്റെ അന്വേഷണം പൂർത്തിയായ ശേഷം ആനന്ദ് ഉൾപ്പെടെ അറസ്റ്റിലായ അഞ്ച് പേരും കുറ്റക്കാരാണെന്ന് ജഡ്ജി ബാലു വിധിച്ചു. ആനന്ദ്, ഗീതർ മുഹമ്മദ്, സുന്ദർ, ഉദയപ്രകാശ് എന്നിവർക്ക് 7 വർഷം തടവും 12,500 രൂപ വീതം പിഴയും വിജയകുമാറിന് 7 വർഷം തടവും 7,500 രൂപ പിഴയുമാണ് ശിക്ഷ. കേസിൽ അറസ്റ്റിലായ ഹരിയെയും രാജേഷിനെയും വിട്ടയച്ചു.
കള്ളനോട്ട് നിർമിച്ച കേസിൽ പ്രതികൾക്കു ശിക്ഷ വിധിച്ചു
12:41 AM Sep 22, 2022 | Deepika.com