ജിദ്ദ: പ്രസംഗ റിക്കാർഡ് തകർക്കുക എന്നതിനപ്പുറം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ യാതൊരു പുതുമയുമില്ലെന്നും, പ്രവാസികളെ വാഗ്ദാന പ്രളയത്തിൽ മുക്കികൊല്ലുവനാണ് ഇതിലൂടെ ശ്രമിക്കുന്നതന്നും ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെടിഎ മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.
ജോലി നഷ്ടപെട്ടു ഗൾഫിൽ നിന്നു ഏകദേശം രണ്ടു ലക്ഷത്തിലധികം പേര് കേരളത്തിൽ തിച്ചെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും, യാതൊന്നും ചെയ്യാതെ അവരുടെ കണക്കെടുപ്പു നടത്താൻ ആറുമാസം കഴിഞു ജൂലൈയിൽ, പഞ്ചായത്ത്-നഗരസഭ തലത്തിൽ പ്രവാസി ഓണ്‍ലൈൻ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യത്തിൽ സർക്കാരിന്റെ നിലപാടാണിത്, കൂടാതെ ഇത് ചർച്ച ചെയ്യുവാൻ 2021 ഡിസംബറിൽ ലോക കേരള സഭ ചേരുമെന്നും ബജറ്റിൽ പറയുന്നു. മരണ വെപ്രാളത്തിൽ പിടയുന്ന പ്രവാസികളെ കളിയാകുവാനാണ് സർക്കാർ ബജറ്റിലൂടെ ശ്രമിച്ചതെന്നും മുനീർ കുറ്റപ്പെടുത്തി.
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 30 ശതമാനത്തോളം വിഹിതം നൽകുന്ന പ്രവാസികളുടെ പുനരധിവാസത്തിന് അകെ 130 കോടിയാണ് വകയിരുത്തിയിരിക്കുന്നതു. ക്ഷേമ നിധി പെൻഷൻ 3500 ആക്കി ഉയർത്തുമെന്നാണ് പ്രഖ്യാപനം അതിനു പ്രവാസി വിഹിതം 30 ശതമാനത്തിൽ അധികം വർധിപ്പിച്ചു. മുൻ വർഷങ്ങളിലെ ബജറ്റിൽ പ്രഖ്യാപിച്ച ഗൾഫിലെ കേരള സ്കൂൾ, മടങ്ങി വരുന്നവർക്ക് 6 മാസത്തെ ശന്പളം എന്നിവയെ കുറിച്ച് കുറ്റകരമായ മൗനമാണ് ബജറ്റ് പ്രകടിപ്പിച്ചത്. 20000 കോടി പ്രതീക്ഷിച്ച് കെട്ടിഘോഷിച്ചു കൊണ്ടുവന്ന പ്രവാസി ചിട്ടിയിലൂടെ കിട്ടിയത് മാസത്തിൽ 47 കോടി മാത്രമാണ്, കെ എസ് എഫ് ഇ യുടെ വിശ്വസ്തത തകർത്തു നിക്ഷേപത്തിന് പലിശയും കുറച്ച് കൊണ്ട് കിഫ്ബിയിലേക്കു പ്രവാസികളുടെ അവശേഷിക്കുന്ന പണംകൂടി നിക്ഷേപിക്കുവാനാണു ധനമന്ത്രി ബജറ്റിലൂടെ പറയുന്നത്. കോവിഡ് മൂലം വിദേശത്ത് മരണപെട്ട പ്രവാസികളുടെ കുടുംബത്തിനെ സംരക്ഷിക്കുന്നതിനുള്ള യാതൊരും പദ്ധതിയും ബജറ്റിലില്ല. ഇങ്ങിനെ എല്ലാ അർഥതത്തിലും പ്രവാസികളെ നിരാശരാക്കുന്ന ബജറ്റാണ് ഇതെന്നും , പ്രശ്നങ്ങളെ അവഗണിസിച്ചു വെന്നും മുനീർ പറഞ്ഞു.
റിപ്പോർട്ട് : മുസ്തഫ കെ ടി പെരുവള്ളൂർ
ബജറ്റ് പ്രവാസികളുടെ പ്രശ്നങ്ങളെ അവഗണിച്ചു: ജിദ്ദ ഒഐസിസി
11:46 PM Jan 18, 2021 | Deepika.com