’കേളിയിലൂടെ കേരളത്തിലേക്ക് ’ സ്പോണ്‍സർമാരെ ആദരിച്ചു

09:46 PM Jan 11, 2021 | Deepika.com
റിയാദ് : കോവിഡ് മഹാമാരിക്കിടയിൽ തൊഴിലും വേതനവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന നിർധനരായ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേളി ആവിശ്കരിച്ച ന്ധകേളിയിലൂടെ കേരളത്തിലേക്ക് ’ എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച റിയാദിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിച്ചു. തുടർന്ന് കേളിയുടെ വാർഷികാഘോഷ പരിപാടിയുടെ പ്രായോജകർക്കും കേളിയുടെ ആദരം നൽകി.

ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടൽ അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് അരങ്ങേറിയ കേളിയുടെ പ്രൗഢഗംഭീരമായ ഇരുപതാം വാർഷികാഘോഷ വേളയിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ന്ധകേളിയിലൂടെ കേരളത്തിലേക്ക്’ എന്ന പദ്ധതി പ്രകാരം 87 നിർധന പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കാൻ ഒന്നോ അതിലധികമോ ടിക്കറ്റ് നൽകി സഹായിച്ചവരെയും, കേളിയുമായി സഹകരിക്കുന്ന 29 സ്പോണ്‍സർമാരേയുമാണ് ചടങ്ങിൽ ആദരിച്ചത്. ഇവരെക്കൂടാത്ത ചെറുതും വലുതുമായ തുകകൾ നൽകി ഈ പദ്ധതി വിജയിപ്പിക്കാൻ നിരവധി പേർ കേളിയുടെ കൂടെ സഹകരിച്ചിട്ടുണ്ട്.

കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തിയ ആദരിക്കൽ ചടങ്ങിൽ കേളി ആക്ടിംഗ് പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷതയും സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സ്വാഗതവും ആശംസിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, ജോ.സെക്രട്ടറിമാരായ ടി.ആർ.സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.