എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവണ്മെന്റിനെയാണ് പ്രഖ്യാപിക്കുകയെന്ന് ബൈഡനും സൂചന നൽകി. പെന്റഗണ്‍ ലീഡായി ചരിത്രത്തിലാദ്യം ഒരു വനിതയെ നിയമിക്കുന്ന സാധ്യത തള്ളികളയാനാകില്ല. കാബിനറ്റ് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസിൽ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളുടെ എണ്ണം പതിനെഞ്ചാണ്. ഇതിനു പുറമെ വൈസ്പ്രസിഡന്റും ക്യാബിനറ്റിൽ ഉൾപ്പെടുന്നു. 50 സംസ്ഥാനങ്ങളിൽ നിന്നും പൊതുതെരഞ്ഞെടുപ്പിന്റെ ഒൗദ്യോഗിക സർട്ടിഫിക്കേഷൻ പൂർണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. ബൈഡന്റെ വിജയം യാഥാർഥ്യമാണെങ്കിലും ട്രംപ് ഇതുവരെ പരാജയം സമ്മതിക്കാൻ തയാറായിട്ടില്ല.
തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു വിവിധ കോടതികളിൽ കേസ് നിലവിലുള്ളതിനാൽ, പരമോന്നത കോടതിയുടെ അവസാന തീരുമാനം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ