പ്രവാസികളുടെ മടക്കയാത്രക്ക് ഐസി പെർമിറ്റ് ലഭിക്കാത്തത് യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും : ഇന്ത്യൻ സ്ഥാനപതി

01:51 AM Nov 01, 2020 | Deepika.com
അബുദാബി : പ്രവാസി ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്ക് ഐസിഎ പെർമിറ്റ് ലഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യുഎഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു. അബുദാബിയിലെ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈൻ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അടിയന്തരമായി യുഎഇയിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്നും യോഗത്തിൽ സ്ഥാനപതി അറിയിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെർണേക്കറും ചർച്ചയിൽ പങ്കെടുത്തു.

ഒരു കുടുംബത്തിലെ ഒരാൾക്കുമാത്രം ഐസിഎ. പെർമിറ്റ് ലഭിക്കുന്നതും മറ്റുള്ളവർക്ക് ലഭിക്കാത്തതും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അനുമതി ലഭിച്ചാൽ മാത്രമേ സാധാരണ വിമാന സർവീസ് ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കിയ സ്ഥാനപതി ഒട്ടേറെ വിമാന കന്പനികൾ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചു. മരണം, വിവാഹം തുടങ്ങി ഹ്രസ്വ അവധിക്കു പോകുന്നവർക്ക് ഉടൻതന്നെ തിരിച്ചുവരാനുള്ള അനുമതി യാത്രാവേളയിൽ തന്നെ ഒരുക്കണമെന്നാണ് മറ്റൊരു ആവശ്യം.പല തവണ ശ്രമിച്ചിട്ടും ഐസിഎ അനുമതി ലഭിക്കാതിരുന്ന, അടിയന്തരമായി യുഎഇയിൽ എത്തേണ്ടവരുടെ വിവരങ്ങൾ എംബസിക്കു കൈമാറിയാൽ യുഎഇ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനു ശ്രമിക്കാമെന്നും സ്ഥാനപതി ഉറപ്പുനൽകി. അബുദാബിയിലെ ഇരുപതോളം സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ശിറശമിബലായല്യെബ2020ിീ്ല01.ഷുഴ

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള