വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു എണ്ണപ്പെട്ട ദിവസങ്ങൾ അവശേഷിക്കേ യുവാക്കൾ കൂടുതലായും മുൻതൂക്കം നൽകുന്നത് ബൈഡനാണെന്ന് സർവേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ബൈഡനാണ് യുവജനങ്ങൾക്കിടയിലെ കൂടുതൽ ജനസമ്മിതി നേടിയതെന്നും വിജയ സാധ്യത ഉള്ള വ്യക്തിയാണെന്നും സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹവാർഡ് സർവകലാശാല രാജ്യവ്യാപകമായി നടത്തി അഭിപ്രായ സർവേയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.
ഇന്നത്തെ കാലത്തെ യുവജനങ്ങൾക്കിടയിൽ വോട്ടു ചെയ്യാനുള്ള താൽപര്യം കൂടുതലായി കണ്ടുവരുന്നുവെന്നും അവർക്ക് വ്യക്തമായ നിലപാടുകൾ ഇക്കാര്യത്തിൽ ഉണ്ടെന്നും സർവേ വ്യക്തമാക്കുന്നു. സർവേ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡോണൾഡ് ട്രംപിനെക്കാൾ 24 പോയിന്റുകൾക്ക് മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും ബൈഡൻ തന്നെയാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ഏപ്രിൽ മാസങ്ങൾക്ക് ശേഷമാണ് ബൈഡന് യുവാക്കൾക്കിടയിൽ അപ്രതീക്ഷിതമായ അംഗീകാരം ലഭിച്ചതെന്ന് സർവേ സൂചിപ്പിക്കുന്നു.
സർവേ പ്രകാരം 63 ശതമാനം പേരും തങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്ന് ഉറപ്പു നൽകി. എന്നാൽ മുൻവർഷം അത് 47 ശതമാനം മാത്രമാണ്. യുവാക്കളിൽ 63 ശതമാനത്തോളം ബൈഡൻ ജയിക്കുമെന്ന് ഉറപ്പു പറയുന്നുണ്ടെങ്കിൽ വെറും 30 ശതമാനക്കാർക്ക് പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റുന്നില്ലെന്നാണ് അറിവ്. വെറും ഏഴു ശതമാനം പേർ മാത്രമാണ് ട്രംപിനുള്ള സാധ്യത കൽപിച്ചിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
യുവാക്കൾ മുൻതൂക്കം നൽകുന്നത് ബൈഡനാണെന്ന് സർവേ
10:15 PM Oct 29, 2020 | Deepika.com