കോവിഡ് മഹാമാരി മൂലം സാന്പത്തിക തകർച്ച നേരിടുന്ന എയർലൈൻ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തുന്നതിന് ഫെഡറൽ ഗവണ്മെന്റ് പ്രഖ്യാപിച്ച പെ റോൾ സപ്പോർട്ട് സെപ്റ്റംബർ 30ന് അവസാനിക്കുകയും ഇതു സംബന്ധിച്ച് ബുധനാഴ്ച വാഷിംഗ്ടണിൽ ഹൗസ് സ്പീക്കർ നാൻസി പെലോസിയും ട്രഷററി സെക്രട്ടറി സ്റ്റീഫൻ മൻചിനും തമ്മിൽ നടന്ന ചർച്ച തീരുമാനമാകാതെ അവസാനിപ്പിച്ചതുമാണ് ജീവനക്കാരെ പിരിച്ചു വിടുക എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു.
ഫെഡറൽ ഗവണ്മെന്റ് പെ റോൾ സപ്പോർട്ട് തുടർന്ന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർലൈൻസിന്റെ ഈ തീരുമാനം ആകെയുള്ള തൊഴിൽ മേഖലയിലെ 16 ശതമാനത്തെ ബാധിക്കും. ഫോർട്ട്വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഓരോ ദിവസവും മില്യൻ കണക്കിന് ഡോളർ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. എയർലൈൻസിനു ഇതുവരെ 4.1 ബില്യൻ ഡോളർ ഗ്രാന്റും , ഏഴ് ബില്യൻ ഡോളർ ലോണും ഗവണ്മെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. താൽക്കാലികമായി പിരിച്ചുവിടുന്നവരെ 6 മാസത്തിനുശേഷം തിരിച്ചുവിളിക്കാൻ സാധ്യതയുണ്ടെന്ന് സിഇഒ ഡഗ് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ