വിവാഹപൂർവ ആരോഗ്യപരിശോധനക്കായി യുഎഇയിൽ 25 കേന്ദ്രങ്ങൾ തുറന്നു

01:32 AM Sep 29, 2020 | Deepika.com
അബുദാബി : വിവാഹപൂർവ ആരോഗ്യപരിശോധനക്കായി യുഎഇയിൽ 25 കേന്ദ്രങ്ങൾ തുറന്നതായി ആരോഗ്യ രോഗപ്രതിരോധ വകുപ്പ് അറിയിച്ചു. വിവാഹത്തിന് മുൻപ് ദന്പതികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനും വൈവാഹിക ജീവിതത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനാണ് പുതിയ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്.

ജനിതക വൈകല്യങ്ങൾ, സാംക്രമിക രോഗങ്ങൾ, ലൈംഗികസംക്രമണ രോഗങ്ങൾ തുടങ്ങിയ രോഗപരിശോധനകൾ നടത്തുന്നതിനും പരസ്പരം രോഗം പകരുന്നതിനുള്ള സാധ്യത ഇല്ലാതെയാക്കുന്നതിനുമാണ് വിവാഹപൂർവ ആരോഗ്യപരിശോധകൾ നടത്തേണ്ടത്. മൂന്നു മാസത്തെ കാലാവധിയുള്ള പരിശോധന ഫലമാണ് ഈ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുക.

രക്ത സംബന്ധമായി ജന്മനായുള്ള വൈകല്യങ്ങൾ, പങ്കാളികളിലൂടെ പകരുന്ന ലൈംഗിക രോഗങ്ങൾ , അമ്മയിൽ നിന്നും കുട്ടികളിലേക്ക് പകരുന്ന രോഗങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തുന്നത് മാരകമായ രോഗാവസ്ഥകളെ പ്രതിരോധിക്കാൻ സഹായകരമാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ പരിശോധന നടത്താവുന്നതാണ് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള