കുവൈറ്റ് സിറ്റി : കുവൈറ്റിൽ വീട്ടു ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നതായി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് യൂണിയൻ അറിയിച്ചു. കോവിഡിനെ തുടർന്ന് ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതും ഗാർഹിക തൊഴിലാളികളുടെ വിസ നിർത്തിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ചു കൊണ്ട് വീട്ടുജോലിക്കാരുടെ വിസ അനുവദിക്കുന്നത് പുനരാരംഭിക്കണമെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് യൂണിയൻ മേധാവി ഖാലിദ് അൽ ദക്നാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോലിക്കാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ 400 ദിനാർ പോലും നൽകിയാൽ ജോലിക്കാരെ കിട്ടാത്ത അവസ്ഥയാനുള്ളത്. ഗാർഹിക തൊഴിലാളികളിൽ പലരും തങ്ങളുടെ സ്പോണ്സർമാരിൽ നിന്നും ഒളിച്ചോടി കഴിയുന്നതും തൊഴിൽ വിപണിയിൽ രൂക്ഷമായ പ്രശ്നം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫിലിപ്പൈൻ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുവാൻ അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിസ പുനരാരംഭിക്കാത്തതാണ് ഇതിന് തടസമായി നിൽക്കുന്നതെന്നും ഖാലിദ് പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
400 ദിനാർ നൽകിയിട്ടും വീട്ടു ജോലിക്ക് ആളെ കിട്ടാനില്ല; ഗാർഹിക മേഖലയിൽ പ്രതിസന്ധി
11:15 PM Sep 28, 2020 | Deepika.com