ലോകമെന്പാടും കോവിഡ് മഹാമാരിമൂലം വലയുന്ന സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികളൊഴിവാക്കി തികച്ചും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനമെന്ന നിലയിൽ കെഇഎ പ്രവർത്തകർ രക്തദാനക്യാന്പിൽ പങ്കെടുത്തത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ, രക്തദാനത്തിനും സന്നദ്ധ പ്രവർത്തനത്തിനുമായി ക്യാന്പിൽ പങ്കു ചേർന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തികച്ചും സുരക്ഷിതമായാണ് ക്യാന്പ് സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാവരും മാസ്കും കൈയുറകളും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയും, സാമൂഹ്യ അകലം പാലിച്ചുമാണ് ക്യാന്പ് സംഘടിപ്പിച്ചത്.
ബിഡികെ പ്രവർത്തകൻ കെവിൻ മാത്യു മാവേലിയുടെ വേഷമണിഞ്ഞെത്തി രക്തം നൽകിയത് സമൂഹത്തിന് വേറിട്ടൊരു സന്ദേശമാണ് നൽകിയത്. മാവേലിയും, പേപ്പർ ക്രാഫ്റ്റിൽ തീർത്ത മനോഹരമായ പൂക്കളവും, പങ്കെടുത്തവരുടെ കേരളീയ വേഷവും പരിപാടിക്ക് ഓണത്തിന്റെ പ്രതീതി നൽകി. രക്തദാനം ചെയ്തവർക്ക് സാക്ഷ്യപത്രങ്ങളും, കൂടാതെ പങ്കെടുത്തവർക്ക് ഓണസദ്യയുടെ പ്രതീകമായി വ്യത്യസ്തമായ പായസങ്ങളും വിതരണം ചെയ്തു.
ക്യാന്പിന്റെ ഒൗപചാരിക ഉദ്ഘാടനകർമ്മം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹ്മദ് നിർവ്വഹിച്ചു. കെ ഇ എ പ്രസിഡണ്ട് ഷെറിൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, രാജൻ തോട്ടത്തിൽ ഓണസന്ദേശം നൽകി. കെഇഎ ജനറൽ സെക്രട്ടറി അജിത് ഡോ. അമീർ അഹ്മദിന് മെമന്‍േറാ നൽകി ആദരിച്ചു. ബിഡികെ കുവൈറ്റിന് വേണ്ടി രഘുബാൽ സ്വാഗതവും, പ്രോഗ്രാം കണ്‍വീനർ അനൂപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
ദീപു ചന്ദ്രൻ, ബിജി മുരളി, ജയകൃഷ്ണൻ, ഹരീന്ദ്രൻ, യമുന, മുനീർ പിസി, പ്രവീണ്‍ കുമാർ, മുജീബ്, സോഫി, ധന്യ, വേണുഗോപാൽ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ ബ്ലഡ് ബാങ്കുകളിൽ നേരിടുന്ന രക്തദൗർലഭ്യം നേരിടുന്നതിനായി നമ്മളാലാവുന്നത് ചെയ്യുക എന്നതും, കോവിഡിന്റെ അതിരൂക്ഷമായ വ്യാപനത്തിലും രക്തദാനം എന്നത് തികച്ചും സുരക്ഷിതമായ കർമ്മമാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതുമാണ് ബിഡികെ സംഘടിപ്പിക്കുന്ന ക്യാന്പുകളുടെ ലക്ഷ്യം.
കോവിഡ് കാലത്ത് വിവിധ സാമൂഹ്യസംഘടനകളുടെ പിന്തുണയോടെ ബിഡികെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ രക്തദാന ക്യാന്പാണ് കഴിഞ്ഞ ദിവസം നടന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ