ആറ് മാസത്തിനുശേഷം കുവൈറ്റ്-സൗദി അതിർത്തി തുറന്നു

11:08 PM Sep 16, 2020 | Deepika.com
കുവൈറ്റ് സിറ്റി : കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിരുന്ന കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള അതിർത്തികൾ തുറന്നു. കൊറോണയെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്ന സാൽമി, നുവൈസീബ് അതിർത്തികളാണ് തുറന്നത്.

ഇരു രാജ്യങ്ങളിൽ നിന്നും പ്രവേശിക്കുന്ന പൗര·ാർക്ക് കർശനമായ ആരോഗ്യ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർ 96 മണിക്കൂർ കഴിയാത്ത പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതോടപ്പം 14 ദിവസം ക്വാറന്ൈ‍റനിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സൗദിയിലേക്ക് പോകുന്നവർക്കും കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. സാമൂഹ്യ അകലം പാലിക്കണമെന്നും തിരക്ക് കുറക്കാൻ ആവാശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ