വാഷിംഗ്ടണ് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിംഗ്ടണിലെത്തി. യുഎഇയുമായും ബഹ്റിനുമായും സമാധാന ഉടന്പടികളിൽ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 15 ചൊവാഴ്ച നടക്കുന്ന ചടങ്ങിൽ യുഎഇ, ബഹ്റിൻ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.
ഒരു മാസത്തിനുള്ളിൽ രണ്ട് യുഎഇയുമായും ബഹ്റിനുമായും സമാധാന ഉടന്പടികളിൽ ഒപ്പുവയ്ക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നതെന്നും ഒരു മാസത്തിനുള്ളിൽ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടന്പടി സ്ഥാപിക്കാൻ കഴിഞ്ഞതായും ക്യാബിനറ്റ് മന്ത്രിമാരാട് നെതന്യാഹു പറഞ്ഞു.
ന്ധഇത് ഉൗഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാന്പത്തിക സമാധാനവും രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനവുമായിരിക്കും,’- നെതന്യാഹു കൂട്ടിച്ചേർത്തു.
നേരത്തെ സമാധാന ഉടന്പടി ഒപ്പുവയ്ക്കാൻ യുഎഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് നഹ്യാനാണ് കരാറിൽ ഒപ്പുവയ്ക്കുക.
ബഹ്റിൻ-ഇസ്രയേൽ ധാരണയെ ഒമാൻ സർക്കാർ അഭിനന്ദിച്ചിരുന്നു. ബഹ്റിനും ഇസ്രയേലും ഒൗദ്യോഗിക നയതന്ത്രബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളിൽ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്.
ഇസ്രയേൽ-യുഎഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതിൽ പലസ്തീൻ അറബ് ലീഗിനെതിരെ വിമർശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റിനും കൂടി ഇസ്രയേലമായി സൗഹൃദത്തിലാവുന്നത്. ഓഗസ്റ്റ് 13 നായിരുന്നു ഇസ്രയേലമായി യുഎഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യമായിയിരുന്നു യുഎഇ വെസ്റ്റ് ബാങ്ക് ഭാഗങ്ങൾ പിടിച്ചടക്കുന്നതിൽ നിന്നും ഇസ്രയേൽ പിൻമാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചരിത്രപരമായ സമാധാന ഉടന്പടി സ്ഥാപിക്കാൻ നെതന്യാഹു വാഷിംഗ്ടണിൽ
09:00 PM Sep 15, 2020 | Deepika.com