അബുദാബി : അബുദാബിയിൽ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമാക്കാൻ അബുദാബി പോലീസിന്റെ തീരുമാനം. റെഡ് സിഗ്നൽ മറികടന്നാൽ 50,000 ദിർഹം വരെ പിഴ ഇടാക്കുന്നതോടൊപ്പം നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പടെ കർശനമായ ശിക്ഷകൾ നടപ്പാക്കും.
റോഡിൽ മത്സരയോട്ടം നടത്തുകയും, അംഗീകൃതമല്ലാത്ത ലൈസൻസ് പ്ലേറ്റ് ഘടിപ്പിച്ചു വാഹനം തെരുവിലിറക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും. റെഡ് സിഗ്നൽ മറികടന്നാൽ 50,000 ദിർഹം പിഴക്കൊപ്പം ആറു മാസത്തേക്ക് ലൈസൻസ് പിടിച്ചെടുക്കും. അമിതവേഗം, പെട്ടെന്ന് ലൈൻ മാറുക, ടെയിൽഗേറ്റിംഗ്, സിഗ്നൽ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ അപകടമുണ്ടാക്കൽ എന്നീ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരിൽനിന്ന് 5,000 ദിർഹം പിഴ ഈടാക്കും. വാഹനങ്ങളുടെ വേഗത, അംഗീകൃത പരിധിക്കു മുകളിൽ 60 കിലോമീറ്ററിൽ കൂടുതലായാൽ 5000 ദിർഹമാണ് പിഴ.
വാഹനങ്ങളുടെ മുൻസീറ്റുകളിൽ 10 വയസും അതിൽ താഴെയുമുള്ള കുട്ടികളെ ഇരുത്തി സഞ്ചരിക്കുന്ന ഡ്രൈവർമാർക്കും 5,000 ദിർഹം പിഴ ചുമത്തും .7,000 ദിർഹത്തിന് മുകളിലുള്ള എല്ലാ പിഴകളും ഒറ്റത്തവണയായ് നൽകണമെന്നും പോലീസ് വ്യക്തമാക്കി. പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴയടച്ച് മൂന്നുമാസത്തിനു ശേഷം ഡ്രൈവർമാർ സ്വീകരിക്കാതിരുന്നാൽ വാഹനങ്ങൾ ലേലത്തിൽ വച്ചു വിൽപന നടത്തുമെന്നും പുതിയ പ്രഖ്യാപനത്തിൽ പറയുന്നു. മയൗറ
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അബുദാബിയിൽ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമാക്കാൻ തീരുമാനം
10:00 PM Sep 12, 2020 | Deepika.com