കൊറോണ വൈറസ് ബാധ മഹാമാരിയായി നിലനിൽക്കെ ഒരു പരീക്ഷണം എന്ന നിലയിൽ സൂമിലൂടെ നടത്തിയ ഈ ലേലം വൻ വിജയമായി.
ഇടവക വികാരിമാരായ റവ. ഡോ. എബ്രഹാം മാത്യു, റവ. ഡോ. ബ്ലെസ്സണ്‍ കെ.മോൻ എന്നിവർ പ്രാർഥിച്ചു തുടക്കമിട്ട ലേലത്തിന് നേതൃത്വം നൽകിയത് എബ്രഹാം മാത്യു (കുഞ്ഞുമോൻ) ആയിരുന്നു. ഭദ്രാസന ട്രഷറർ പ്രഫ. ഫിലിപ്പ് തോമസ് സിപിഎ ലേലത്തിന്റെ ആദ്യാവസാനം വരെ സന്നിദ്ധനായിരുന്നു.
15,500 ഡോളർ വരുമാനം ലേലിലൂടെ ലഭിച്ചുവെന്നാണ് ഭാരവാഹികൾ അറിയിച്ചത്. നൂറ്റി അൻപതിൽ പരം ഫാമിലി ഈ ലേലത്തിൽ പങ്കെടുത്തു. ചക്ക, കപ്പ, ചേന്പ്, ചേന, നാരങ്ങാ, ഓറഞ്ച്, പാവയ്ക്കാ, പടവലങ്ങാ, പയർ, കോവക്ക, മത്തങ്ങാ, വിവിധ ഇനം ഫ്രൂട്ടുകൾ, കറിവേപ്പില, മുരിങ്ങ മരങ്ങൾ, വിവിധ ഇനം ഗാർഡൻ വിഭവങ്ങൾ എത്തിക്കുകയും, പ്രയർ ഗ്രുപ് ലീഡേഴ്സ് ലേലം ഉറപ്പിച്ചവരുടെ സാധനങ്ങൾ അതാതു വീടുകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.
നാട്ടിൽ വിലയില്ലാത്ത തള്ളി കളയുന്ന ചക്കക്കു വേണ്ടി നീണ്ടു നിന്ന വാശിയേറിയ ലേലം 770 ഡോളറിൽ ഉറപ്പിച്ചത് ഈ ലേലത്തിൽ കൗതുകമേകി.
ചർച്ചിന്റെ പാർക്കിംഗ് ലോട്ടിൽ പ്രത്യേകം തയ്യാർ ചെയ്ത ടെന്റിലായിരുന്നു ലേലം നടത്തിയത്. എക്സിക്യൂട്ടീവ് കമ്മറ്റി മെന്പേഴ്സ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയായിരുന്നു ലേലം സംഘടിപ്പിച്ചത്. വർചൂൽ ഫസ്റ്റ് ഫ്രൂട്ട് ഓക്ഷൻ വൻ വിജയമാക്കിയ ഇടവകയിലെ കുടുംബാംഗങ്ങളെ ഇടവക വികാരിമാർ അഭിനന്ദിച്ചു.
റിപ്പോർട്ട്: എബി മക്കപ്പുഴ