കുവൈറ്റ് സിറ്റി: കോവിഡ് കാലത്തെ ശന്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് ശന്പള സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഒൗദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
കന്പനികൾ തൊഴിലാളികളിൽ നിന്ന് ശന്പളം കുറയ്ക്കുന്നത് തൊഴിൽ നിയമത്തിന്റെ ലംഘനമായി തന്നെയാണ് കണക്കാക്കുന്നത്. കോവിഡ് സാന്പത്തിക പ്രതിസന്ധിയിലുള്ള കന്പനികളും തൊഴിലാളികൾക്ക് ശന്പളം നൽകാൻ ബാധ്യസ്ഥരാണ്. തൊഴിൽ നിയമത്തിലെ നിബന്ധനകൾ പാലിച്ച് തൊഴിൽ കരാർ റദ്ദാക്കാം.
എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും മുഴുവൻ ശന്പള കുടിശികയും കൊടുക്കണം. തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുന്പോൾ ശന്പളം നൽകാൻ തൊഴിലുടമക്ക് ബാധ്യതയില്ല. പക്ഷേ തൊഴിൽ റദ്ദാക്കുകയാണെങ്കിൽ തൊഴിൽ നിയമവും കരാർ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം. ശന്പളം നൽകാത്ത കന്പിനികളെയോ തൊഴിലുടമകളെയോ സർക്കാർ പദ്ധതികളിലും ടെൻഡറുകളിലും പങ്കെടുക്കാൻ അനുവദിക്കുകയോ പുതുക്കാനോ കൈമാറ്റം ചെയ്യാനോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് കാലത്തെ ശബളം നൽകാത്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് പബ്ലിക് അതോറിറ്റി
09:14 PM Jul 16, 2020 | Deepika.com