ജിദ്ദ: കഴിഞ്ഞ ജൂണ്‍ 30ന് ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണൽ കമ്മിറ്റി ഒരുക്കിയ ചാർട്ടർ വിമാനത്തിൽ കൊച്ചിയിലേയ്ക്ക് പോയ യാത്രക്കാർ ക്വാറന്റൈനിൽ കഴിയുന്പോഴും സഹായ ഹസ്തവുമായി മാതൃകയായി. തമിഴ്നാട്ടിലെ ഗുഡലൂരിൽ നിന്ന് ജോലിക്കു വന്ന രാജേന്ദ്രനാണ് ഒഐസിസി ചാർട്ടർ വിമാനയാത്രക്കാരുടെ കോർഡിനേറ്ററായ സിറാജ് കൊച്ചിയുടെ നേതൃത്വത്തിൽ സഹായധനം നൽകിയത്.
സാന്പത്തിക പരാധീനതകളിൽ ജീവിതം കരുപിടിപ്പിക്കുവാന് ജോലി തേടി കോട്ടയത്ത് എത്തിയതായിരുന്നു രാജേന്ദ്രൻ. എന്നാൽ കൊറോണ മഹാമാരിയിൽ ജോലിയും ഇല്ലാതെ ഭക്ഷണം കഴിക്കാൻ പോലും പ്രയാസപ്പെട്ടപോൾ, സ്വദേശമായ ഗുഡല്ലൂരിലേക്കു നടന്നു പോകാൻ തീരുമാനിച്ചു രാജേന്ദ്രൻ. കോട്ടയത്തു നിന്ന് ദിവസങ്ങൾ കൊണ്ടു മൂവാറ്റുപുഴ എത്തുകായിരുന്നു. അവിടെ നിന്നും ലോറി മാർഗം മാഞ്ഞാലിയിൽ എത്തിയ അദ്ദേഹം ഏറെ അവശനായി, തുടർന്ന് സർക്കാർ ആശുപത്രീയിൽ എത്തിക്കുകയും ചെയ്തു. ഡോക്ടറുടെ നിർദേശ പ്രകാരം ജിദ്ദയിൽ നിന്നുള്ള പ്രവാസികൾ അടക്കം താമസിക്കുന്ന സർക്കാർ ക്വാറന്ൈറനിൽ എത്തിക്കുകയായിരുന്നു.
രാജേന്ദ്രന്റെ നിസ്വഹായവസ്ഥ മനസിലാക്കിയ സിറാജ് ഉം സഹപ്രവത്തകരും ചേർന്നു നാട്ടിലെത്തുന്നവനും തുടർ ചെലവുകൾക്കുമായുള്ള സഹായം നൽകുകയായിരുന്നു. 14 ദിവസത്തെ കൊറന്ൈറയിനു ശേഷം ജിദ്ദയിൽ നിന്നുള്ള യാത്രക്കാർ അടക്കം മാഞ്ഞാലിയിലെ എസ്എൻ കൊറന്ൈറൻ സെന്ററിൽ നിന്നും സിറാജ് അടക്കമുള്ളവർ വിട്ടുകളിലേയ്ക്ക് മടങ്ങുന്പോൾ രാജേന്ദ്രന് ജിദ്ദ ഒഐസിസിയുടെ പേരിൽ സഹായം നൽകാനായത് വലിയ കാരുണ്യമാണെന്ന് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെടിഎ മുനീർ പറഞ്ഞു. സഹ ജീവികളെ അതിർവരബുകളില്ലാതെ സഹായിക്കുന്നതിന് ഒ ഐസിസി പ്രതിജ്ഞാബദ്ധമാണെനും ഇതിനു നേത്വത്വം നൽകിയ സിറാജിനെയും സഹപ്രവർത്തകരെയും അഭിന്ദിക്കുന്നതായും മുനീർ പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ക്വാറന്റൈൻ സെന്ററിലും ജിദ്ദ ഒഐസിസിയുടെ കാരുണ്യം
09:04 PM Jul 16, 2020 | Deepika.com