പോർട്ട്ലാന്റ് (മെയ്ൻ): മെയ്ൻ സംസ്ഥാനത്തു നിന്നും ഡമോക്രാറ്റിക് സ്ഥാനാർഥിയായി വിജയിച്ച ഇന്ത്യൻ അമേരിക്കനും, മെയ്ൻ ഹൗസ് സ്പീക്കറുമായ സാറാ ഗിദയോൻ നവംബറിലെ പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് സെനറ്റർ സൂസൻ കോളിൻസുമായി ശക്തമായ പോരാട്ടം നടക്കും.
പ്രൈമറി തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികളായ ബെറ്റ്സി സ്വീറ്റ്, അറ്റോർണി ബ്രിക്ഡ്മാൻ എന്നിവരെയാണ് സാറാ പരാജയപ്പെടുത്തിയത്. മെയ്നിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി സൂസൻ കോളിൻസിന്റെ വിജയം യുഎസ് സെനറ്റിൽ പാർട്ടിക് ഭൂരിപക്ഷം നേടുന്നതിന് അനിവാര്യമാണ്. എന്നാൽ സ്പീക്കർ പദവിയിലിരിക്കുന്ന സാറാ വളരെയേറെ ശുഭാപ്തി വിശ്വാസത്തിലാണ്.
വോട്ടർമാർ ഒരു മാറ്റം ആഗ്രഹിക്കുന്നു. കഴിഞ്ഞ 24 വർഷമായി സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും സീനിയറായ സൂസൻ, വോട്ടർമാരുടെ താൽപര്യത്തേക്കാൾ രാഷ്ട്രീയ പാർട്ടികളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളത്. യുഎസ് സെനറ്റിലെ പല സുപ്രധാന തീരുമാനങ്ങളിലും സൂസന്റെ പങ്ക് നിർണായകമായിരുന്നു. ട്രംപിന്റെ നിലപാടുകളെ പൂർണമായും പിന്തുണച്ചിരുന്ന സെനറ്ററായിരുന്നു സൂസൻ. ഇന്ത്യയിൽ നിന്നും കുടിയേറിയ പീഡിയാട്രീഷനാണ് സാറയുടെ പിതാവ്. അർമേനിയക്കാരിയാണ് അമ്മ.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മെയ്ൻ സെനറ്റ് പ്രൈമറിയിൽ സാറാ ഗിദയോന് വിജയം
08:51 PM Jul 16, 2020 | Deepika.com