കുവൈറ്റ് സിറ്റി: രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തൊട്ടാകെ നടന്ന പരിശോധനയിൽ കോടിക്കണക്കിന് വിലപിടിപ്പുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആഡംബര കാറുകളും മോട്ടോർ ബൈക്കുകളും വിലകൂടിയ വാച്ചുകളും ആഭരണങ്ങളും വിവിധ കറൻസി നോട്ടുകളും മദ്യ കുപ്പികളും അന്വേഷണ സംഘം കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി കർശനമായ നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ക്രിമിനൽ സംഘത്തെ കുറിച്ചുള്ള വിവരങൾ ലഭിച്ചതിനെ തുടർന്ന് പ്രതികൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. സംഘത്തിന്റെ തലവനെന്ന് കരുതുന്ന പ്രധാന പ്രതിയുടെ ഒളിത്താവളത്തിലും റെയ്ഡുകൾ നടത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അഹമദിയിലെ താമസ സ്ഥലത്തും വഫ്രയിലെ ഒരു ഫാം ഹൗസിലും കുവൈറ്റ് സിറ്റിയിലും ഹവല്ലിയിലുമുള്ള രണ്ട് അപ്പാർട്ട്മെന്റുകളിലുമാണ് തിരിച്ചിൽ നടത്തിയത്. നേരത്തെ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും എല്ലാവരേയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കള്ളപ്പണം വെളുപ്പിക്കൽ: പ്രതികൾ പിടിയിൽ
10:05 PM Jul 14, 2020 | Deepika.com