സഭയിലെ ഇതര എപ്പിസ്കൊപ്പാമാർ, സഭാ സെക്രട്ടറി, ട്രസ്റ്റീ, പട്ടക്കാർ, അത്മായ നേതാക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളായി ആയിരകണക്കിന് സഭാവിശ്വാസികൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷനിലൂടെയും ഭക്തിനിർഭരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തീത്തൊയ്സ് ഒന്നാമന്റെ കാലത്താണ് സഫ്രഗൻ മെത്രപ്പോലീത്ത സ്ഥാനം മാർത്തോമാ സഭയിൽ ആരംഭിച്ചതെന്ന് മെത്രപ്പോലീത്ത പറഞ്ഞു. മാർത്തോമ്മ മെത്രപ്പോലീത്ത ഭരമേൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നതാണ് സഫ്രഗൻ മെത്രപ്പോലീത്തയുടെ കർത്തവ്യം എന്നും മെത്രാപോലിത്ത ഓർമിപ്പിച്ചു.
പുതിയതായി ചുമതലയിൽ പ്രവേശിച്ച സഫ്രഗൻ മെത്രാപ്പോലീത്താക് എല്ലാ ദൈവാനുഗ്രഹങ്ങളും ലഭിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു. ശാരീരികമായി അൽപം ക്ഷീണിതനെങ്കിലും ശുശ്രുഷയിലും പ്രസംഗത്തിലും ഉൗർജസ്വലനായിരുന്നു. എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിനു ശേഷം ശരീരത്തിൽ അനുഭവപ്പെടുന്ന ക്ഷീണത്താൽ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പോകണമെന്നും എല്ലാവരുടെയും പ്രാർഥന ആവശ്യമാണെന്നും തിരുമേനി പറഞ്ഞു .
റിപ്പോർട്ട്: പി പി ചെറിയാൻ