അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ മരിച്ച സൈനികന്റെ പേര് പുറത്തുവിടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കമാൻഡ് അറിയിച്ചു. മുൻ ഫോർട്ട് ഹുഡ് സൈനികന്റെ ഭാര്യയാണ് ഇന്നലെ അറസ്റ്റിലായ സിവിലിയൻ പ്രതി. പ്രതി ബെൽ കൗണ്ടി ജയിലിൽ റിമാൻഡിലാണ്.
ജൂണ്‍ 30 ന്, ബെൽ കൗണ്ടിയിലെ ലിയോണ്‍ നദിക്കു സമീപം കാണാതായ വനേസ ഗില്ലെന്റെതെന്ന് സംശയിക്കുന്ന ഭാഗിക മൃതദേഹഅവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആർമി സിഐഡിയുടെയും മറ്റു ഏജൻസികളുടെയും സഹായത്തോടെ ടെക്സസ് റേഞ്ചേഴ്സ് ഇപ്പോഴും അവശിഷ്ടങ്ങളുടെ രാസപരിശോധന നടന്നു വരുന്നു.
ന്ധന്ധഈ ദാരുണമായ സംഭവത്തിൽ ഞങ്ങളുടെ അന്വേഷണം കാര്യമായ പുരോഗതി കൈവരിച്ചു, ഒപ്പം സത്യത്തിലേക്ക് എത്തിച്ചേരാനും വനേസ ഗില്ലെന്റെ കുടുംബത്തിന് ഉത്തരം നൽകാനും സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന്’’ആർമി സി.ഐ.ഡിയുടെ വക്താവ് ക്രിസ് ഗ്രേ പറഞ്ഞു.
ബുധനാഴ്ച രാവിലെ ഗില്ലെൻ ഫാമിലി അറ്റോർണി നതാലി ഖവം നടത്തിയ വാർത്താസമ്മേളനത്തിൽ, യുഎസ് സൈന്യം കേസ് കൈകാര്യം ചെയ്തതിനെ വളരെ രൂക്ഷമായി വിമർശിച്ചിരുന്നു.
റിപ്പോർട്ട്: അജു ജോണ്‍