2019 ൽ ഇതേ രീതിയിൽ കാണാതായ മറ്റൊരു പട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞ ആഴ്ചയിൽ കണ്ടെടുത്തതിനു സമീപം തന്നെയാണ് വനേസെയുടേതെന്ന് സംശയിക്കുന്ന തിരിച്ചറിയാത്ത ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനക്കായി ഡാളസ് സൗത്ത് വെസ്റ്റേണ്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക്ക് സയൻസിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
കാണാതായ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയതോടെ അന്വേഷണം ഉൗർജിതപ്പെടുത്തി. ഒടുവിൽ 30 അംഗം അന്വേഷണ സംഘമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഏപ്രിൽ 22ന് ഫോർട്ട്ഹുഡ് റെജിമെന്റൽ എൻജിനീയർ സ്ക്വാഡ്രൻ ഹെഡ്ക്വാർട്ടേഴ്സ് പാർക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇവരുടെ കാർ കീ, സെൽഫോണ്‍ എന്നിവ ഇവരുടെ റൂമിൽ വച്ചിരുന്നത്. കൂടുതൽ സംശയങ്ങൾക്കിടവരുത്തി.
ഇവരെ കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ മകൾ പട്ടാള ക്യാന്പിലെ സെർജന്റിന്റെ ലൈംഗിക പീഡനത്തിനിരയായതായി മാതാവ് ഗ്ലോറിയ ഗില്ലൻ ആരോപിച്ചിരുന്നു. പട്ടാളക്കാരിയായി രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കണമെന്നതായിരുന്നു മകളുടെ ആഗ്രഹമെന്നും മാതാവ് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ